Home State നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്ക് എതിരെ സർക്കാരും; കോടതി മാറ്റഹർജി തിങ്കളാഴ്ച പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്ക് എതിരെ സർക്കാരും; കോടതി മാറ്റഹർജി തിങ്കളാഴ്ച പരിഗണിക്കും

0

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്ക് എതിരെ സർക്കാരും രംഗത്തെത്തി. വിചാരണക്കോടതി പ്രോസിക്യൂഷനെ അവഗണിക്കുന്നുവെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ചു. കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നും അതിനാൽ കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പ്രതികൾക്ക് നൽകുന്ന പല രേഖകളുടെയും പകർപ്പുകൾ പ്രോസിക്യൂഷന് നൽകുന്നില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. പ്രോസിക്യൂഷൻ ഉന്നയിക്കുന്ന സുപ്രധാന വിഷയങ്ങൾ പോലും പരിഗണിക്കാത്ത സാഹചര്യമാണുള്ളത്. വിചാരണ നിർത്തിവെക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ കീഴ്വഴക്കങ്ങൾ ലംഘിച്ച് കോടതി സ്വമേധയാ തീരുമാനം എടുക്കുകയാണ് ഉണ്ടായത്.

രഹസ്യവിചാരണ ആയിരുന്നിട്ടും നടിയെ വിചാരണ ചെയ്യുന്ന സമയത്ത് 20 അഭിഭാഷകർ കോടതിയിൽ ഉണ്ടായിരുന്നുവെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ തന്നെ നീതി കിട്ടില്ല എന്ന് പറയുമ്പോൾ തന്റെ അവസ്ഥ മനസ്സിലാക്കണമെന്ന് നടി കോടതിയിൽ അറിയിച്ചു.

കോടതിയിൽ സംഭവിച്ച കാര്യങ്ങൾ സീൽഡ് കവറിൽ നൽകാൻ തയ്യാറാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന് പോലും കോടതിയിൽ വിശ്വാസമില്ലാത്ത സാഹചര്യമാണുള്ളതെന്ന് നടി കോടതിയിൽ പറഞ്ഞു. നടിയെ മാനസികമായി പീഡിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ പ്രതിഭാഗം അഭിഭാഷകരിൽ നുന്നുണ്ടായെങ്കിലും ഇത് നിയന്ത്രിക്കാൻ വിചാരണക്കോടതി തയ്യാറായില്ലെന്നും നടിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

പ്രതിഭാഗം അഭിഭാഷകൻ മോശമായി പെരുമാറിയപ്പോൾ വിചാരണ കോടതി ഇടപെട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഹർജിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here