Home State വാളയാർ വ്യാജ മദ്യദുരന്തം; മദ്യമെന്ന പേരിൽ എത്തിച്ചത് പൂട്ടിക്കിടന്ന സോപ്പ് കമ്പനിയിൽ സൂക്ഷിച്ച സ്പിരിറ്റ്

വാളയാർ വ്യാജ മദ്യദുരന്തം; മദ്യമെന്ന പേരിൽ എത്തിച്ചത് പൂട്ടിക്കിടന്ന സോപ്പ് കമ്പനിയിൽ സൂക്ഷിച്ച സ്പിരിറ്റ്

0

പാലക്കാട്: കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ വ്യാജമദ്യം കഴിച്ച് അഞ്ചുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കഞ്ചിക്കോട് സ്വദേശി ധനരാജ് ആണ് പിടിയിലായത്. ചെല്ലങ്കാവിലേക്ക് മദ്യമെന്ന പേരിൽ ധനരാജാണ് സ്പിരിട്ട് എത്തിച്ചത്. ചെല്ലൻകാവ് കോളനിയിലെ അയ്യപ്പൻ, ശിവൻ, രാമൻ ,മൂര്‍ത്തി, അരുണ്‍ എന്നിവരാണ് വ്യാജമദ്യദുരന്തത്തില്‍ മരിച്ചത്.

പൂട്ടിക്കിടന്ന സോപ്പ് കമ്പനിയിൽ സൂക്ഷിച്ച സ്‍പിരിറ്റാണിതെന്നും പൊലീസ് പറഞ്ഞു. ചെല്ലങ്കാവ് ആദിവാസി കോളനിയ്ക്ക് സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് ദ്രാവകം അടങ്ങിയ കന്നാസ് കണ്ടെത്തിയിരുന്നു. ഇതാണ് അന്വേഷണത്തിൽ വഴിത്തിരിനായത്.

ചെല്ലങ്കാവ് ആദിവാസി കോളനിയിൽ നിന്ന ഇരുന്നൂറ് മീറ്ററോളം അകലെ കുറ്റിക്കാട്ടിൽ ആണ് ദ്രാവകമടങ്ങിയ കന്നാസ് കണ്ടെത്തിയത്. 35 ലിറ്റർ ശേഷിയുള്ള കന്നാസിൽ 12 ലിറ്ററോളം ദ്രാവകം ഉണ്ടായിരുന്നു. കോളനിയിലേക്ക് മദ്യം എത്തിച്ച ശിവൻ്റെ കൈവശം ഇതിനു സമാനമായ കന്നാസ് ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. നർക്കോട്ടിക്ക് സെൽ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here