കൊച്ചി: നയതന്ത്ര ബാഗേജ് വഴിയെത്തിയ സ്വർണം പിടികൂടിയ ഘട്ടത്തിൽ അത് വിട്ടുകിട്ടുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ കസ്റ്റംസിലെ ഉന്നതോദ്യോഗസ്ഥനെ വിളിച്ചു.
ഒക്ടോബർ പതിനഞ്ചിന് നടന്ന ചോദ്യം ചെയ്യലിൽ ഇക്കാര്യം ശിവസങ്കർ സമ്മതിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ അറസ്റ്റ് മെമ്മോയിൽ പറയുന്നു.
സ്വർണക്കടത്തിൽ എം.ശിവശങ്കറിന്റെ പങ്ക് കൂടുതൽ വ്യക്തമാക്കുന്നതാണിത്. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നതിനും ശിവശങ്കറിന് പങ്കുളളതായി ഇഡി പറയുന്നു. അതിനാൽ തന്നെ ഇടപാടിൽ ശിവശങ്കറിന് പങ്കുളളതായി സംശയിക്കുന്നുവെന്നും ഇഡി വ്യക്തമാക്കുന്നു.
ഇന്നലെ രാത്രി അറസ്റ്റിലായ ശിവശങ്കറിനെ 11 മണിയോടെ കോടതിയില്‍ ഹാജരാക്കും. അവധി ആയതിനാല്‍ ജഡ്ജി പ്രത്യേക സിറ്റിങ് നടത്തുമെന്നാണ് സൂചന. ശിവശങ്കറിനെ ഒരാഴ്ച കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് എന്‍ഫോഴ്സ്മെന്‍റ് തീരുമാനം. ശിവശങ്കറിന്‍റെ കൊറോണ പരിശോധനാഫലം നെഗറ്റീവാണ്. അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പണമിടപാടിലെ ശിവശങ്കറിന്‍റെ പങ്കിന് തെളിവായ വാട്സാപ് ചാറ്റുകള്‍ നടത്തിയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ വീണ്ടും ചോദ്യം ചെയ്യും.