ഗയ: സൈക്കിൾ ചവിട്ടിയല്ല, സൈക്കിൾ തുഴഞ്ഞ് വോട്ട് ചെയ്യാനെത്തി ബീഹാർ മന്ത്രി. കൊറോണ വ്യാപനത്തിനിടെ വോട്ടെടുപ്പ് ആരംഭിച്ച ബീഹാറിലെ തെരഞ്ഞെടുപ്പിലാണ് സൈക്കിളില്‍ പോളിംഗ് ബൂത്തിലെത്തിയ ബീഹാര്‍ കൃഷി – ഭക്ഷ്യമന്ത്രി പ്രേംകുമാര്‍ കൗതുകവും വിമർശനവും കൊണ്ട് ശ്രദ്ധേയനായത്. സൈക്കിളിനു പുറത്തിരുന്ന് – നടന്നാണ് മന്ത്രി പ്രേംകുമാര്‍ ബൂത്തിലെത്തിയത്.
കൂടെ അണികളും ഉണ്ടായിരുന്നു. ഒരു കാല്‍ സൈക്കിളിന്റെ പെടലിലും മറു കാല്‍ താഴെയും ചവുട്ടി നടക്കുന്ന പ്രേംകുമാറിന്റെ വീഡിയോ നിമിഷനേരത്തിനുള്ളില്‍ വൈറലായിരിക്കുകയാണ്. ഇയാള്‍ക്ക് മര്യാദയ്ക്ക് നടന്നു പൊയ്ക്കൂടേ ,ഒണ്‍ലി ആക്ടിങ് , ചിരി നിര്‍ത്താന്‍ വയ്യ തുടങ്ങിയ വിവിധ ഭാഷകളിലുള്ള പരിഹാസവും തമാശയുമൊരുന്ന കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മണ്ഡലത്തിലെ ക്ഷേത്രത്തിൽ തൊഴുത ശേഷമായിരുന്നു മന്ത്രി വോട്ടിംഗിന് എത്തിയത്. കനത്ത സുരക്ഷയ്ക്കിടെ നടക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ഏറ്റവും രസകരമായ കാഴ്ചയാണിതെന്ന് ട്വിറ്ററില്‍ പലരും കുറിച്ചു. സാമൂഹിക അകലം ഇവിടെ എന്നും നാടകമാണെന്നുമൊക്കെ കമന്റുകള്‍ വന്നു.
എന്തായാലും സംഭവം വിവാദമായിക്കഴിഞ്ഞു. കൊറോണ പ്രോട്ടോകോളുകള്‍ പാലിച്ചുവേണം തെരഞ്ഞെടുപ്പ് എന്നിരിക്കെ മന്ത്രി അത് പാലിക്കാതെയാണ് എത്തിയതെന്നും ആക്ഷേപമുയര്‍ന്നു.