കൊല്ലം: കുണ്ടറ വെള്ളിമണില്‍ കായലിൽ ചാടി ഇന്നലെ ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവും ജീവനൊടുക്കി. ഇടവട്ടത്തെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ഭർത്താവ് കുണ്ടറ വെള്ളിമൺ സ്വദേശിസിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു സിജു.
യശോധരൻ പിള്ളയുടെ മകൾ രാഖിയെയും മകന്‍ ആദിയേയും ഞായറാഴ്ച്ച വൈകുന്നേരം മുതല്‍ കാണാനില്ലായിരുന്നു. തിങ്കാളാഴ്ച്ച രാവിലെ പത്തരയോടെ അഷ്ടമുടിക്കായലില്‍ നിന്നും രാഖിയുടെ മൃതദേഹം കണ്ടെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ ആദിയുടെ മൃതദേഹം സ്കൂബ ടീം കണ്ടെടുത്തു.
മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് കൊറോണ ടെസ്റ്റിനുശേഷം മൃതദേഹപരിശോധന നടത്തും. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരണയെന്നാണ് നാട്ടുകാര്‍ പറയുന്നത് .