ന്യൂഡെൽഹി: ബിജെപിയ്ക്ക് അനുകൂലമായി പക്ഷപാതിത്വം കാണിക്കാന്‍ ഫേസ്ബുക്കില്‍ ഇടപെടല്‍ നടത്തിയെന്ന ആരോപണത്തില്‍ ഫേസ്ബുക്ക് പോളിസി മേധാവി പാര്‍ലമെന്ററി പാനലിന് മുന്നില്‍ ഹാജരായി. രണ്ടുമണിക്കൂറാണ് പാനല്‍ അംഖിദാസിനോട് സംസാരിച്ചത്.
തെരഞ്ഞെടുപ്പ്, വ്യവസായം, പരസ്യം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് പാനല്‍ ഫേസ്ബുക്കിനോട് പറഞ്ഞു. വിവര സുരക്ഷാ നിയമവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളാണ് പാനല്‍ ചോദിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിവര സംരക്ഷണത്തിനായി ഫേസ്ബുക്കിന്റെ വരുമാനത്തിന്റെ എത്രശതമാനം ചിലവഴിക്കുന്നുവെന്നും പാനല്‍ അംഗങ്ങള്‍ ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഡാറ്റാ സംരക്ഷ നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്കയുന്നയിച്ച പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക്, ട്വിറ്റര്‍ ആമസോണ്‍ പോലുള്ള കമ്ബനികളോട് സര്‍ക്കാര്‍ അഭിപ്രായം ആരായുന്നത്. ട്വിറ്ററും ആമസോണും ഒക്ടോബര്‍ 28 ന് കമ്മറ്റിയ്ക്ക് മുന്നില്‍ ഹാജരാകും.