ന്യൂഡെൽഹി: ഡെൽഹി കലാപത്തിൽ അറസ്റ്റിലായ മുന്‍ ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ ജാമ്യാപേക്ഷ തളളി. ഡെല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് താഹിര്‍ ഹുസൈന്റെ ജാമ്യാപേക്ഷ തളളിയത്. കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടാണ് താഹിര്‍ ഹുസൈന്‍ കോടതിയെ സമീപിച്ചത്.
ഇൗ കേസുകൾ കൂടാതെ എട്ട് കേസുകളില്‍ കൂടി ഇയാള്‍ പ്രതിയാണ്. മൂന്ന് കേസുകളിലും താഹിറിന്റെ പങ്ക് വ്യക്തമായതിനെ തുടർന്ന് അപേക്ഷ തള്ളിയ കോടതി ജാമ്യാപേക്ഷ പരിഗണിക്കേ താഹിര്‍ ഹുസൈനെ അമേരിക്കന്‍ കോമിക് പുസ്തകത്തിലെ കിംപിന്‍ എന്ന വില്ലന്‍ കഥാപാത്രത്തോടും ഉപമിച്ചു. സംഭവ സ്ഥലത്ത് പ്രതി ഉണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
പ്രതിഷേധക്കാരെ താഹിർ ഹുസെെൻ മനുഷ്യ ആയുധങ്ങളായി ഉപയോഗിക്കുകയായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. ഇയാളുടെ പ്രദേശവാസികളുൾപ്പെടെയുള്ള കേസിലെ ദൃക്‌സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് താഹിർ ഹുസൈന്റെ ജാമ്യം നിഷേധിച്ചത്.