ജാർഖണ്ഡ്: ബിപിഎൽ കാർഡ് ഉടമകൾക്ക് പത്ത് രൂപയ്ക്ക് വസ്ത്രം വിതരണം ചെയ്യാൻ പദ്ധതിയുമായി ജാർഖണ്ഡ് സർക്കാർ. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ സൗജന്യ നിരക്കിൽ ജനങ്ങൾക്ക് വസ്ത്രങ്ങൾ നൽകുമെന്ന് ജാർഖണ്ഡ് മുക്തി മോർച്ച തങ്ങളുടെ പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. വർഷത്തിൽ രണ്ട് തവണയായാണ് വസ്ത്രം വിതരണം ചെയ്യുക. അങ്ങനെ പ്രകടനപത്രിക നടപ്പാക്കാക്കുകയാണ് സർക്കാർ.
ആറു മാസത്തെ ഇടവേളകളിലായി പത്ത് രൂപയ്ക്ക് വസ്ത്രം നൽകാനാണ് തീരുമാനം. പുരുഷന്മാർക്ക് ലുങ്കിളും ദോത്തികളും സ്ത്രീകൾക്ക് സാരികളുമാണ് നൽകുക. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ യോഗ്യരായ എല്ലാ ജീവനക്കാർക്കും അന്ത്യോദയ അന്ന യോജന പ്രകാരം അർഹരായ കുടുംബങ്ങൾക്കും ആറ് മാസത്തെ ഇടവേളയിൽ വസ്ത്രങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഓഫീസ് അറിയിച്ചു.