ഭീതിയായി ഉത്തർപ്രദേശ് ; പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍

ലക്നോ: യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ലക്‌നോവില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ബാരാബങ്കി ഗ്രാമത്തിലാണ് സംഭവം.

കഴുത്തില്‍ തുണി ഉപയോഗിച്ച് വരിഞ്ഞു മുറുക്കിയ നിലയില്‍ 17കാരിയുടെ മൃതദേഹമാണ് വയലില്‍ നിന്നും കണ്ടെത്തിയത്. പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം വയലില്‍ വിളശേഖരിക്കാന്‍ പോയ പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയിരുന്നുവെന്നും ഷര്‍ട്ട് ഉപയോഗിച്ച് കഴുത്തില്‍ കെട്ടിയിട്ടിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ കുറച്ചു വസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും കുട്ടി പീഡനത്തിന് ഇരയായിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സംഭവത്തില്‍ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. പ്രദേശത്ത് പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

ഉത്തർപ്രദേശിൽ പെൺകുട്ടികളുടെ ജീവന് ഒരു വിലയും ഇല്ലാതാവുകയാണ് ഇപ്പോൾ. തുടർച്ചായി പെൺകുട്ടികൾ പീഡിപ്പിക്ക പെടുംമ്പോഴും കൊല്ലപെടുമ്പോഴും വായും പൂട്ടി മിണ്ടത്തിരിക്കുകയാണ് യോഗി സർക്കാരെന്ന് ആക്ഷേപം ഇന്ത്യയെമ്പാടും ശക്തമായിട്ടുണ്ട്.