ന്യൂഡെൽഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ അവധിയാത്രാബത്ത പരിഷ്കരിച്ചു. ടിക്കറ്റ് തുകയുടെ മൂന്നിരട്ടിവരെ ലീവ് എൻകാഷ്മെന്റായി നൽകും. പതിനായിരം രൂപവരെ പലിശയില്ലാതെ ഉത്സവബത്തയായി മുന്‍കൂര്‍ നല്‍കും. കൊറോണ വ്യാപനത്തെത്തുടർന്നുള്ള സാമ്പത്തിക മാന്ദ്യത്തിൽനിന്ന് രാജ്യ കരകയറുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. കൂടുതൽ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലീവ് ട്രാവൽ കണ്‍സക്ഷൻ (എൽടിസി) ക്യാഷ് വൗച്ചർ സ്കീം അവതരിപ്പിക്കുന്നത്.
അവധിയാത്രാ ബത്തയ്ക്കു പകരം ഉല്‍പന്നങ്ങളും വാങ്ങാം. 5,675 കോടിയാണ് ഇതിനായി നീക്കി വയ്ക്കുന്നത്. പൊതുമേഖലാ ബാങ്കുകളിലും സ്ഥാപനങ്ങളിലും എൽടിസി പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടി രൂപ വകയിരുത്തുമെന്നും നിർമല സീതാരാമൻ പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ 12,000 കോടി രൂപ പലിശരഹിത വായ്പ നല്‍കും. 50 ശതമാനം തുക ആദ്യഘട്ടത്തില്‍ അനുവദിക്കും. ഇത് ചെലവഴിച്ചശേഷം ബാക്കി തുക നല്‍കുമെന്നും കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു.ടിക്കറ്റ് തുകയുടെ മൂന്നിരട്ടിവരെ ലീവ് എൻകാഷ്മെന്റായി നൽകും.
തുകയ്ക്ക് പൂർണ നികുതിയിളവ് ലഭിക്കും. സാധങ്ങള്‍ വാങ്ങുന്നതിനും ഇതുപയോഗിക്കാം. ഡിജിറ്റൽ പണമിടപാടാകും ഇതിനായി അനുവദിക്കുക. നാലുവർഷം ഒരു ബ്ലോക്കായി കണക്കാക്കി ഒരുതവണയാണ് എൽടിസി അനുവദിക്കുക. പേ സ്കെയിലിന് അനുസരിച്ച് വിമാന, ട്രെയിൻ ടിക്കറ്റുകൾ അനുവദിക്കും. പത്തു ദിവസത്തെ ശമ്പളവും ഡിഎയുമായിരിക്കും അനുബന്ധമായി നൽകുകയെന്നും ധനമന്ത്രി പറഞ്ഞു.