Home National ലാവ്‌ലിൻകേസ് ഇന്ന് സുപ്രീംകോടതിയിൽ; സിബിഐയ്ക്ക് ജനറല്‍ തുഷാര്‍ മേത്ത, പിണറായിക്കു വേണ്ടി വി ഗിരി

ലാവ്‌ലിൻകേസ് ഇന്ന് സുപ്രീംകോടതിയിൽ; സിബിഐയ്ക്ക് ജനറല്‍ തുഷാര്‍ മേത്ത, പിണറായിക്കു വേണ്ടി വി ഗിരി

0

ന്യൂഡെൽഹി: എസ് എൻ സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ ഇന്ന് വാദം കേൾക്കൽ തുടങ്ങാനാണ് സാധ്യത. അടിയന്തിര പ്രാധാന്യമുള്ള കേസാണെന്ന് കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോൾ സിബിഐ വ്യക്തമാക്കിയിരുന്നു.

സിബിഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകുമ്പോള്‍, പിണറായി വിജയനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയാണ് ഹാജരാകുന്നത്. ആദ്യം സിബിഐയുടെ വാദം ആണ് കേള്‍ക്കുക.

എസ്എന്‍എസി ലാവ്‌ലിന്‍ കേസില്‍ നിന്ന് തിരുവനന്തപുരത്തെ സിബിഐ കോടതിയാണ് പിണറായി വിജയന്റെ പേര് പ്രതിപട്ടികയില്‍നിന്ന് നീക്കിയത്. ഇതിനെതിരെ സിബിഐ കേരള ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നുവെങ്കിലും കോടതി വിധി തള്ളുകയായിരുന്നു. പിന്നീടാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. 2013 ലാണ് പിണറായി വിജയനെ കേസില്‍നിന്ന് സിബിഐ കോടതി കുറ്റവിമുക്തനാക്കുന്നത്‌. ഇതിനെതിരെ സിബിഐയുടെ അപ്പീല്‍ 2017ൽ ഹൈക്കോടതി തള്ളുകയും ചെയ്തു.

പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കേസില്‍നിന്ന് കുറ്റ വിമുക്തമാക്കുകയായിരുന്നു. അതെ സമയം കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണം എന്നതായിരുന്നു കോടതിയുടെ വിധി. സിബിഐയ്ക്ക് പുറമെ കസ്തൂരി രങ്ക അയ്യരും കോടതിയെ സമീപിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയത്തില്‍ ഒന്നര പതിറ്റാണ്ടിലേറെക്കാലം വിവാദത്തമുണ്ടാക്കിയ കേസാണ് എസ്എന്‍സി ലാവ്‌ലിന്‍ കേസ്‌.

LEAVE A REPLY

Please enter your comment!
Please enter your name here