കോഴിക്കോട്: കോർപറേഷൻ പരിധിയിലും ജില്ലയിലെ എല്ലാ മുൻസിപ്പാലിറ്റികളിലുമുള്ള കണ്ടെയ്ൻമെന്റ് സോണുകളിലുമുള്ള വ്യാപര സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കി. ബസ് റൂട്ടുകളിലുള്ള വ്യാപര സ്ഥാപനങ്ങൾ തുറക്കാം. കണ്ടെയ്ൻമെന്റ് സോണുകളിലെ ബാങ്കുകളുടെ പ്രവർത്തനം വൈകീട്ട് അഞ്ച് മണി വരെ നീട്ടി.
അതേസമയം ജില്ലയിൽ ഇന്ന് 688 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 1113 പേർക്കാണ് രോഗ മുക്തി. വിദേശത്ത് നിന്ന് എത്തിയ ഒൻപത് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 11 പേർക്കുമാണ് പോസിറ്റീവായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 649 പേർക്കാണ് രോഗം ബാധിച്ചത്.
കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 211 പേർക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10541 ആയി. 6564 പേർ വീടുകളിലാണ് ചികിത്സയിലുള്ളത്. 15 ആരോഗ്യ പ്രവർത്തകർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊറോണ ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1113 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.