സ്റ്റോക്ക് ഹോം: സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവി ലൂയിസ് ഗ്ലക്കിന്. നാഷണല്‍ ഹ്യുമാനിറ്റീസ് മെഡല്‍, പുലിറ്റ്സര്‍ പ്രൈസ്, നാഷണല്‍ ബുക്ക് അവാര്‍ഡ്, നാഷണല്‍ ബുക്ക് ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡ്, ബൊളിംഗെന്‍ പ്രൈസ് എന്നിവയുള്‍പ്പെടെ നിരവധി പ്രധാന സാഹിത്യ അവാര്‍ഡുകള്‍ നേടിയ വ്യക്തിത്വമാണ് ലൂയിസ് ഗ്ലക്ക്. “ആത്മകഥാ കവി” എന്ന വിശേഷണത്തിന്റെ ഉടമകൂടിയാണ് ഗ്ലക്ക്.
കമ്പ്യൂട്ടര്‍ ജീന്‍ എഡിറ്റിങ് നടത്താന്‍ നൂതന മാര്‍ഗ്ഗം കണ്ടെത്തിയ രണ്ട് വനിതാ ഗവേഷകര്‍ക്കായിരുന്നു ഇത്തവണത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാര. ഭാവിയെ വലിയ തോതില്‍ മാറ്റിമറിച്ചേക്കാവുന്ന മുന്നേറ്റം എന്ന് വിശേഷിപ്പിച്ചായിരുന്നു ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍, ജന്നിഫര്‍ ദൗഡ്ന എന്നിവരെ പുരസ്‌കാരത്തിനായി തിരഞ്ഞടുത്തത്.
തമോഗര്‍ത്തങ്ങളുമായി ബന്ധപ്പെട്ട മുന്നേറ്റം നടത്തിയ മൂന്നു ഗവേഷകരാണ് 2020 ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടത്. ബ്രിട്ടീഷ് ഗവേഷകന്‍ റോജര്‍ റോജര്‍ പെന്‍ റോസ്, ജര്‍മനിയില്‍ നിന്നുള്ള റെയ്ന്‍ഗാര്‍ഡ് ജെന്‍സെല്‍, യു.എസ്.ഗവേഷകയായ ആന്‍ഡ്രിയ ഘേസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ഇവര്‍ക്കൊപ്പം ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ 1915 ല്‍ അവതരിപ്പിച്ച സാമാന്യ ആപേക്ഷികതാസിദ്ധാന്തം (ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി) അടിസ്ഥാനമാക്കി, തമോഗര്‍ത്തങ്ങളുടെ അസ്തിത്വം ഗണിതതലത്തില്‍ കണ്ടെത്തിയ പെന്‍ റോസിന് നൊബേല്‍ പുരസ്‌കാരത്തിന്റെ പകുതി ലഭിക്കും.
ഹൈപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ അമേരിക്കക്കാരായ ഹാര്‍വി ജെ. ആള്‍ട്ടര്‍, ചാള്‍സ് എം.റൈസ് , ബ്രിട്ടിഷുകാരനായ മൈക്കല്‍ ഹഫ്ടണ്‍ എന്നിവര്‍ക്കായിരുന്നു ഇത്തവണ വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ലിവര്‍ സിറോസിസിനും കാന്‍സറിനും കാരണമാകുന്ന ഹൈപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയത് വൈദ്യശാസ്ത്ര രംഗത്ത് നിര്‍ണായക ചുവടുവയ്പാണെന്ന വിലയിരുത്തിയായിരുന്നു സമിതിയുടെ തീരുമാനം.