Home National നടന്‍ സുശാന്തിൻ്റെ മരണം കൊലപാതകം; ശബ്ദരേഖ പുറത്ത്

നടന്‍ സുശാന്തിൻ്റെ മരണം കൊലപാതകം; ശബ്ദരേഖ പുറത്ത്

0

മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കാട്ടുന്ന ശബ്ദരേഖ പുറത്തുവന്നു. ഒരു ദേശീയ മാധ്യമം പുറത്തുവിട്ട ശബ്ദരേഖയില്‍ എയിംസ് തലവന്‍ ഡോ. സുധീര്‍ ഗുപ്തയാണ് ഇക്കാര്യം പറയുന്നത്. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നും സംശയിക്കത്തക്ക കാര്യമൊന്നും ഇല്ലെന്നും കാട്ടി എയിംസ് വിദഗ്ദ്ധര്‍ റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് ആശുപത്രി തലവന്റെ ശബ്ദരേഖ പുറത്തുവരുന്നത്. സുശാന്തിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് എയിംസിലെ ഡോക്ടര്‍ തന്നോടു പറഞ്ഞതായി താരത്തിന്റെ പിതാവ് വികാസ് സിംഗ് സെപ്തംബര്‍ 25ന് ട്വിറ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.

നടന്‍ ജീവനൊടുക്കിയതു തന്നെയെന്നും മറ്റു പരിക്കുകളോ ബലപ്രയോഗത്തിന്റെ അടയാളങ്ങളോ വിഷം ഉള്ളില്‍ ചെന്നതിന്റെ സൂചനയോ ഇല്ലെന്നും എയിംസ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ.സുധീര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള ആറംഗസംഘം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഡോ. സുധീര്‍ ഗുപ്തയുടെതന്നെ ശബ്ദ സന്ദേശം പുറത്തുവന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ഫൊറന്‍സിക് പരിശോധന നടത്തണമെന്ന് സുശാന്തിന്റെ കുടുംബം ആവശ്യപ്പെട്ടു. സുശാന്തിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സി.ബി.ഐ വിശദമാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രംഗത്തെത്തിയിരുന്നു. മരണത്തിന്റെ തലേന്ന് സുശാന്തും കാമുകി റിയ ചക്രവര്‍ത്തിയും കണ്ടിരുന്നെന്നും നടന്റെ ഫ്ലാറ്റില്‍ പാര്‍ട്ടി നടന്നിരുന്നെന്നുമുള്ള വാദങ്ങള്‍ സുശാന്തിന്റെ സുഹൃത്തും സഹവാസിയുമായിരുന്ന സിദ്ധാര്‍ഥ് പിഥാനി തള്ളി.

ഡെല്‍ഹി എംയിസിലെ ഫൊറന്‍സിക് സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ, കാമുകി റിയ ചക്രവര്‍ത്തിയുള്‍പ്പെട്ട ലഹരിമരുന്നു കേസിന് സുശാന്തിന്റെ മരണവുമായി കാര്യമായ ബന്ധമില്ലെന്നു നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യും വ്യക്തമാക്കിയിരുന്നു. മരണത്തിലേക്കു നയിച്ചത് ലഹരിമരുന്നല്ല എന്ന സൂചനകളാണ് എയിംസിലെ ഫൊറന്‍സിക് വിഭാഗവും എന്‍സിബിയും നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here