വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. കൊറോണ സ്ഥിരീകരിച്ചതായി ട്രംപ് തന്നെ ട്വിറ്ററിലൂടെ അറിയിച്ചു.ഇരുവരും വൈറ്റ് ഹൗസിൽ ക്വാറൻ്റീനിലാണ്.
ഇന്ന് രാത്രി, LFLOTUS ഉം’ ഞാനും കൊറോണ പോസിറ്റീവ് പരീക്ഷിച്ചു,” ട്രംപ് ട്വിറ്ററിൽ പുലർച്ചെ ഒരു മണിയോടെ എഴുതി: “ഞങ്ങൾ ക്വാറൻ്റിനിലാണ്. ഞങ്ങൾ ഉടൻ രോഗസൗഖ്യം നേടും. ഇതിനെ അതിജീവിച്ച് പുറത്ത് വരും! ”
ട്രംപ് രോഗലക്ഷണങ്ങൾ അനുഭവിക്കുന്നുണ്ടോ എന്ന് പറയാതെ “സുഖമാണ് “എന്നാണ് പ്രസിഡന്റിന്റെ ഡോക്ടർ അറിയിച്ചത്. പ്രസിഡന്റ് ഇപ്പോൾ വൈറ്റ് ഹൗസിൽ ക്വാറൻ്റീനിലാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
“പ്രസിഡന്റും പ്രഥമ വനിതയും ഇപ്പോൾ സുഖമായിരിക്കുന്നു, അവർ സുഖം പ്രാപിക്കുന്നതു വരെ വൈറ്റ് ഹൗസിലെ വീട്ടിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു,” ഡോ. സീൻ പി. കോൺലി പ്രസ്താവനയിൽ വ്യക്തമാക്കി. എത്ര നാൾ ക്വാറൻ്റീൻ നീണ്ടുനിൽക്കുമെന്നറിയില്ല.. സുഖം പ്രാപിക്കുമ്പോൾ പ്രസിഡന്റ് തന്റെ ചുമതലകൾ തടസ്സമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ചികിൽസാ പുരോഗതി അറിയിക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
എയർ ഫോഴ്സ് വണിൽ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളിൽ ഒരാളായ ഹോപ് ഹിക്സിന് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹവുമൊത്ത് ട്രംപ് നിരവധി തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാൻ യാത്ര ചെയ്തിരുന്നു.
പ്രസിഡന്റ് ട്രംപിന് രോഗം സ്ഥിരീകരിച്ചതോടെ അമേരിക്കയിൽ ആശങ്ക വർധിച്ചിരിക്കയാണ്. രാജ്യത്ത് കൊറോണ ബാധിച്ച് 207,000 പേർ ഇതുവരെ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. വൈറസ്ബാധ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകർക്കത്തെങ്കിലും ട്രം പ്രഖ്യാപിച്ച ആശ്വാസ നടപടികളാണ് ചെറിയ പിടിവള്ളിയായത്.