തിരുവനന്തപുരം :കേരളത്തിൽ ഏറ്റവും അധികം പേർക്ക് ഇന്ന് രോഗബാധയുണ്ടായത് എറണാകുളത്ത്. എറണാകുളം ജില്ലയില്‍ ഇന്ന് കൊറോണ രോഗികളുടെ എണ്ണം ആയിരം കടന്നു. 1056 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 986 പേര്‍ക്കും മലപ്പുറത്ത് 977 പേര്‍ക്കും കോഴിക്കോട് 942 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. 23 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. എറണാകുളത്ത് 896 പേര്‍ക്കും തിരുവനന്തപുരത്ത് 835 പേര്‍ക്കും മലപ്പുറത്ത് 877 പേര്‍ക്കും കോഴിക്കോട് 910 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 784 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
വിദേശത്തു നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരിൽ 8 പേർക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്തവർ 140 പേരുണ്ട്. 6 ആരോഗ്യ പ്രവർത്തകർക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. 263 പേർ രോഗ മുക്തി നേടി. ഇതിൽ 256 പേർ എറണാകുളം ജില്ലക്കാരും ഒരാൾ ഇതര സംസ്ഥാനക്കാരനും 6 പേർ മറ്റ് ജില്ലക്കാരുമാണ്.
എറണാകുളത്ത് ഇന്ന് 1763 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1460 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 23896 ആണ്. ഇതിൽ 22123 പേർ വീടുകളിലും 144 പേർ കൊറോണ കെയർ സെന്ററുകളിലും 1629 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ജില്ലയിൽ കൊറോണ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7876 ആണ്. പരിശോധനയുടെ ഭാഗമായി 1961 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1822 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1417 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 2572 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.