ന്യൂഡെല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്.എന്‍ഡിഎ സഖ്യത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ദേവേന്ദ്ര ഫഡ്നാവിസിനെ രംഗത്തിറക്കി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബിജെപി നീക്കം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് ഫഡ്നാവിസിന് ചുമതല നൽകിയത്. മുന്നണിയിലെ അഭിപ്രായ ഭിന്നത പരിഹരിച്ചാൽ എൻഡിഎയ്ക്ക് ബിഹാറിൽ തുടർ ഭരണസാധ്യതയുണ്ടെന്ന് ബിജെപി വിലയിരുത്തുന്നു.
ബീഹാര്‍ സ്വദേശിയായ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം തെരഞ്ഞെടുപ്പില്‍ പ്രധാനവിഷയമായി മാറിയിട്ടുണ്ട്. മുംബൈ പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെ ഫഡ്നാവിസ് രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ചുമതല ഫഡ്നാവിസിന് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
243 മണ്ഡലങ്ങളിലേക്കായി ഒക്ടോബര്‍ 28, നവബംബര്‍ മൂന്ന്, ഏഴ് തിയ്യതികളിലായാണ് വോട്ടെടുപ്പ് ബിഹാറില്‍ തെരഞ്ഞെടുപ്പ് . നവംബര്‍ 10നാണ് വോട്ടെണ്ണല്‍.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നടക്കുക. 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ടാണ്. ക്വാറന്റൈനിലുള്ളവര്‍ക്കും കൊറോണ രോഗമുള്ളവര്‍ക്കും അവസാന ഒരു മണിക്കൂറില്‍ വോട്ട് ചെയ്യാം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്. നക്സല്‍ ബാധിത മേഖലകളില്‍ അധിക സമയം ഉണ്ടാവില്ല.