ന്യൂഡെൽഹി: ഇന്ത്യ- ശ്രീലങ്ക ഉഭയകക്ഷി ഉച്ചകോടിയ്ക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും, ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയും വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പ്രതിരോധ മേഖലയിലെ സഹകരണമാണ് ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയം.
ഇരു രാജ്യങ്ങളിലെയും ഭീകരവാദത്തെ ഇല്ലാതാക്കാനുള്ള നടപടികളും പ്രതിരോധ മേഖലയിലെയും, വ്യാപാരമേഖലയിലെയും സഹകരണം ഉറപ്പാക്കാൻ വേണ്ടുന്ന കാര്യങ്ങളും ഇരു രാജ്യങ്ങളും ചർച്ച ചെയ്യും. ഇത് കൂടാതെ ശ്രീലങ്കയിൽ ഇന്ത്യയുടെ വികസ പദ്ധതികൾ നടപ്പാക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്യും.
ഇരു നേതാക്കളും വളരെ പ്രതീക്ഷയോടെ കാത്തിരുന്ന കൂടിക്കാഴ്ചയാണ് ഇന്ന് നടക്കുന്നത്. നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണെന്ന് രജപക്‌സെയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിലയിരുത്തുന്നതിന് കാത്തിരിക്കുകയാണെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തിരുന്നു.