തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം ആദ്യമായി ആറായിരം കടന്നു. മരണസംഖ്യയും ഉയർന്നു. ഇന്ന് 21 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. 883 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 820 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറത്തും സ്ഥിതി ഗുരുതരമാണ്. ഇന്ന് 763 പുതിയ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്തും സ്ഥിതി ഗുരുതരമായി തുടരുന്നു.
ഇന്നലെ മാത്രം 60 വയസിനു മുകളിലുള്ള 118 പേർക്കാണ് തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ചത്. 78 കുട്ടികൾക്കും രോഗബാധയുണ്ടായി. തിരുവനന്തപുരത്ത് രോഗം തീവ്രമായ മേഖലകൾ മൈക്രോ കണ്ടയിൻമെന്റ് സോണുകളായി തുടരും.
ഇന്ന് സമ്പര്‍ക്കത്തിലൂടെ 5,321 പേര്‍ക്ക് കൊറോണ സ്ഥീകരിച്ചു. ഉറവിടമറിയാത്ത കേസുകള്‍ 628 ആണ്. 105 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
നാല് ജില്ലകളിൽ 500 മുകളിലാണ് രോഗബാധിതരുടെ നിരക്ക്. എറണാകുളം 590, തൃശൂർ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂർ 406, പാലക്കാട് 353, കോട്ടയം 341, കാസർഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.