Home Local News അഞ്ചു സെൻ്റിൽ താഴെയുള്ള വീടുകൾക്ക് മഴവെള്ള സംഭരണി വേണ്ട; തീരുമാനം സാധാരണക്കാർക്ക് ആശ്വാസമാകും

അഞ്ചു സെൻ്റിൽ താഴെയുള്ള വീടുകൾക്ക് മഴവെള്ള സംഭരണി വേണ്ട; തീരുമാനം സാധാരണക്കാർക്ക് ആശ്വാസമാകും

0

തിരുവനന്തപുരം: എല്ലാ വീടുകള്‍ക്കും മഴവെള്ള സംഭരണി വേണമെന്ന കെട്ടിട നിര്‍മാണച്ചട്ടത്തിലെ നിബന്ധനയില്‍ നിന്ന് 5 സെന്റില്‍ താഴെ ഭൂമിയില്‍ നിര്‍മിക്കുന്ന വീടുകളെയും 300 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തൃതിയുള്ള വീടുകളെയും ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം. 2019 നവംബര്‍ 8നു വിജ്ഞാപനം ചെയ്ത പരിഷ്‌കരിച്ച കെട്ടിടനിര്‍മാണച്ചട്ടങ്ങളിലെ ഇതുള്‍പ്പെടെയുള്ള ഭേദഗതികള്‍ അംഗീകരിച്ചു.

നിര്‍മാണ മേഖലയ്ക്കു ലഭിച്ചിരുന്ന ചില ആനുകൂല്യങ്ങള്‍ 2019 ലെ ഭേദഗതിയിലൂടെ നഷ്ടപ്പെടുന്നതായി മേഖലയിലെ സംഘടനകള്‍ പരാതിപ്പെട്ടിരുന്നു. സര്‍ക്കാര്‍ 2 തവണ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണു ഭേദഗതി. തറ വിസ്തീര്‍ണ അനുപാതം (സ്ഥലത്തിനനുസരിച്ചു കെട്ടിടത്തിന് എത്ര വിസ്തീര്‍ണം ആകാമെന്നതിന്റെ അനുപാതം) കണക്കാക്കുന്നതു നിര്‍മിത വിസ്തൃതിയുടെ (ബില്‍റ്റ് അപ് ഏരിയ) അടിസ്ഥാനത്തിലാക്കിയ രീതി ഒഴിവാക്കി. നേരത്തെയും തറ വിസ്തീര്‍ണ അനുപാതം ഉണ്ടായിരുന്നെങ്കിലും ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്കും മറ്റും പാര്‍ക്കിങ് ഏരിയ, ഇലക്ട്രിക്കല്‍ റൂം, വരാന്ത (പാസേജ്) തുടങ്ങിയവ ഒഴിവാക്കിയാണ് ഇതു നിശ്ചയിച്ചിരുന്നത്.

ചട്ടത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ കൂടി ചേര്‍ത്തു 2 ദിവസത്തിനകം വിജ്ഞാപനം ഇറങ്ങും. എന്നു മുതലാണ് ഇവ പ്രാബല്യത്തില്‍ വരികയെന്നു വിജ്ഞാപനത്തില്‍ വ്യക്തമാക്കും.

18,000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫിസ്, ഓഡിറ്റോറിയം തുടങ്ങിയ വിഭാഗം കെട്ടിടങ്ങള്‍ക്കു വേണ്ട റോഡ് വീതി 8 മീറ്ററായി കുറച്ചു. നിലവില്‍ 10 മീറ്ററാണ്. കേരളത്തില്‍ 8 മീറ്ററിലേറെ വീതിയുള്ള റോഡുകള്‍ കുറവാണെന്ന വിലയിരുത്തലോടെയാണിത്.

വ്യവസായ വിഭാഗങ്ങളിലെ കെട്ടിടങ്ങള്‍ നി!ര്‍മിക്കുമ്പോള്‍ മുന്നിലെ റോഡിന്റെ വീതി രണ്ടു രീതിയില്‍ നിശ്ചയിച്ചു. 6,000 ചതുരശ്ര മീറ്റര്‍ വരെ 5 മീറ്ററും 6,000 ചതുരശ്ര മീറ്ററില്‍ മീറ്ററില്‍ കൂടുതലുള്ളവയ്ക്ക് 6 മീറ്ററുമായാണു ഭേദഗതി. നിലവില്‍ 4,000 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള വ്യവസായ വിഭാഗം കെട്ടിടങ്ങള്‍ക്ക് റോഡ് വീതി 10 മീറ്ററാണ്.

LEAVE A REPLY

Please enter your comment!
Please enter your name here