തിരുവനന്തപുരം: അൺലോക്ക് നാലാംഘട്ടത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാനം. സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാർക്കും എത്താം. നൂറ് ശതമാനം ഹാജരോടെ പ്രവർത്തിപ്പിക്കും. നാളെ മുതൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും എത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈൻ മതിയെന്നും സർക്കാർ തീരുമാനിച്ചു.
ഏഴാം ദിവസം പരിശോധിച്ച് കൊറോണ പോസിറ്റീവ് അല്ലെങ്കിൽ ക്വാറന്റൈൻ വേണ്ട. ഹോട്ടലുകളിൽ പാർസലിന് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. എന്നാൽ നാളെ മുതൽ ഹോട്ടലുകളിൽ ഇരുന്ന ഭക്ഷണം കഴിക്കാനും അനുമതി നൽകിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കൊറോണ സ്ഥിരീകരിച്ചത്. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂർ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസർഗോഡ് 197, കോട്ടയം 169, കണ്ണൂർ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.