ചേർത്തല: ജപ്പാനിലെ അപ്പസ്തോലിക് ന്യുൺഷ്യോയും എറണാകുളം അങ്കമാലി അതിരൂപതാംഗവുമായ ആർച്ച്ബിഷപ്പ് മാർജോസഫ് ചേന്നോത്തിൻ്റെ സംസ്ക്കാര ശുശ്രൂഷകൾ 22 ന് കോക്കമംഗലം സെന്റ് തോമസ് പള്ളിയിൽ നടക്കും. മാർ ചേന്നോത്തിൻ്റെ ഭൗതിക ശരീരവുമായുള്ള വിമാനം ടോക്കിയോയിലെ നരിറ്റാ വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക്തിരിച്ചു. ഞായറാഴ്ച വെളുപ്പിനെ ദോഹയിലെത്തിച്ചേരും ദോഹയിൽ ഒരു ദിവസത്തെ കാലതാമസമുണ്ട്. ഭൗതികശരീരം 21 ന്രാവിലെ 9.40-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കും. അവിടെ നിന്ന് ലിസി ഹോസ്പിറ്റലിൽ കൊണ്ടുവന്ന്മോർച്ചറിയിൽ സൂക്ഷിക്കും.
22 ന് രാവിലെ ഏഴു മുതൽ എട്ടു വരെ ലിസി ഹോസ്പിറ്റലിലെ ചാപ്പലിലും, 8.30 മുതൽ 9.30 വരെ സെന്റ് മേരീസ് ബസിലിക്കകത്തീഡ്രൽ പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. പിന്നീട് 11.30-ന് കോക്കമംഗലത്തുള്ള മാർ ചേന്നോത്തിൻ്റെഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. 12.30-ന് മാതൃഇടവകയായ കോക്കമംഗലം സെന്റ് തോമസ് പള്ളിയിൽകൊണ്ടുവരും. ഉച്ചകഴിഞ്ഞ് 2.30-ന് വിശുദ്ധ കുർബാനയോടു കൂടി മൃതസംസ്കാരശുശ്രൂഷാ കർമ്മങ്ങൾ ആരംഭിക്കും.
ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ സംസ്കാരശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. മാർ ജേക്കബ് മനത്തോടത്ത്കുർബാന മധ്യേ വചനസന്ദേശം നൽകും. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിസമാപനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
സെപ്തംബർ ഏഴിനാണ് മാർ ചേന്നോത്ത് ജപ്പാനിൽ വച്ച് കാലം ചെയ്തത്. രണ്ടു മാസത്തോളമായി രോഗബാധിതനായിചികിൽസയിലായിരുന്നുOk മാർ ചേന്നോത്ത്. 2011 ഓഗസ്റ്റ് 15 മുതൽ ജപ്പാനിലെ അപ്പോസ്തോലിക് നുൻഷ്യോയായിസേവനമനുഷ്ഠിച്ച് വരികയായിരുന്നു മാർ ജോസഫ് ചേന്നോത്ത്