വാഷിംഗ്ടൺ: കൊറോണ വൈറസ് സൃഷ്ടിച്ചത് ചൈനയുടെ ലാബിലാണെന്ന് വെളിപ്പെടുത്തിയ ശാസ്ത്രജ്ഞയുടെ അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു. ഇവരുടെ ജീവൻ അപകടത്തിലാണെന്ന പ്രചാരണം ശക്തമായിട്ടുണ്ട്. ലിക്കെതിരേയുള്ള ട്വിറ്റർ നടപടിക്കെതിരെ ലോകമെങ്ങും പ്രതിഷേധം ശക്തിപ്പെട്ടിരിക്കുകയാണ്.
ലോകത്ത് ലക്ഷക്കണക്കിന് പേരുടെ ജീവൻ എടുക്കുകയും കോടിക്കണക്കിന് പേരെ രോഗബാധിതരാക്കുകയും ചെയ്ത മാരക വൈറസിനെ ഉത്ഭവം ചൈനയിലെ വുഹാനിലെ ഒരു പരീക്ഷണശാലയിലാണെന്ന്
ചൈനീസ് വൈറോളജിസ്റ്റും ഗവേഷകയുമായ ഡോ.ലി മെങ് യാൻ കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. ലോകത്തെ ഇത്രയേറെ ബാധിച്ച മഹാമാരിക്ക് പിറകിൽ മനുഷ്യരുടെ കൈകൾ ഉണ്ടെന്നായിരുന്നു ലിയുടെ വെളിപ്പെടുത്തൽ.
പ്രഖ്യാപനത്തിന് പിന്നാലെ ലിയുടെ ട്വിറ്റർ സോഷ്യൽ മീഡിയ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെടുകയായിരുന്നു. ലിയുടെ പുതിയ വെളിപ്പെടുത്തലിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് പുതിയ ഫോളോവേഴ്സാണ് ഇവരുടെ ട്വിറ്റർ അക്കൗണ്ടിനെ ഫോളോ ചെയ്തത്.
അതേസമയം സമൂഹമാധ്യമങ്ങളായ ട്വിറ്റർ ഫേസ്ബുക്ക് എന്നിവ വൻകിട ശക്തികളുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുന്നുവെന്ന ആക്ഷേപങ്ങൾ സമൂഹമാധ്യമങ്ങളിൽ ശക്തമാവുകയാണ്. ചിലരുടെ താൽപര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ലിയുടെ അക്കൗണ്ട് സസ്പെന്റ് ചെയ്തതെന്നാന്നാണ് വ്യാപകമായി ഉയരുന്ന ആക്ഷേപം.