കൊച്ചി: ക്രൊയേഷ്യയിൽ മരിച്ച നിലയിൽ കാണപ്പെട്ട മലയാളി യുവാവിൻ്റേത് കൊലപാതകമെന്ന് ബന്ധുക്കൾ. എറണാകുളം കുമ്പളങ്ങി വട്ടമാക്കൽ മോളിയുടെ മകൻ ഡാനിയൽ ജോസഫി(22) നെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച യുവാവ് ആത്മഹ്ത്യ ചെയ്ത നിലയിൽ കണ്ടെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഡാനിയേലിൻ്റെ സുഹൃത്തുക്കളാണ് നാട്ടിലെ ബന്ധുക്കളെ മരണ വിവരം അറിയിച്ചത്. മൃതദേഹം 23 ന് നാട്ടിലെത്തിക്കും.
ക്രൊയേഷ്യയിലെ ഷിപ്പിംങ്ങ് കമ്പിനിയിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു മരിച്ച യുവാവ്.11 മാസങ്ങൾക്ക് മുമ്പാണ് വിദേശത്തേക്ക് പോയത്. ഡാനിയേലിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.
മരണത്തിന് മുമ്പ് ഡാനിയേൽ വീട്ടിലേക്ക് വിളിച്ചിരുന്നു. സഹപ്രവർത്തകരുമായി വഴക്കുണ്ടായെന്നും വധഭീഷണിയുണ്ടെന്നും ഡാനിയൽ ബന്ധുക്കളെ വിവരമറിയിച്ചിരുന്നു.സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസ് കമ്മീഷണർക്കും ഹൈബി ഈഡൻ എംപിക്കും പരാതി നൽകി.