ന്യൂഡെൽഹി: സമാധാനന്തരീക്ഷം പുന:സ്ഥാപിക്കാൻ വിവിധ തല ചർച്ചകൾ തുടരുന്നതിനിടെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷാവസ്ഥയ്ക്ക് കുറവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സ്പാന്‍ഗുര്‍ ഗ്യാപ്പില്‍ ചൈന സൈനിക വിന്യാസവും ഒരുക്കങ്ങളും വര്‍ധിപ്പിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ കരസേന കനത്ത ജാഗ്രത തുടരുകയാണ്.
ചുഷുല്‍ ഉപമേഖലയുടെ ഭാഗമായ സ്പാന്‍ഗുര്‍ ഗ്യാപ്പില്‍ ചൈന ആള്‍ബലം വര്‍ധിപ്പിക്കുന്നുവെന്നും, പടക്കോപ്പുകള്‍ എത്തിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ കരസേന അതീവജാഗ്രത പുലര്‍ത്തുകയാണ്. ഇരുവശത്തുമായി ഷൂട്ടിംഗ് റേഞ്ചിലാണ് സൈനികരുടെ നില.
സേനാപിന്മാറ്റം വേഗത്തിലാക്കണം എന്നതുള്‍പ്പെടെ ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ച് കാര്യങ്ങളില്‍ ധാരണയിലെത്തി മൂന്ന് ദിവസമാകുമ്പോഴും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമായി തുടരുകയാണ്.