കൊച്ചി: കരിപ്പൂരില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥയെ തുടർന്ന് കൊച്ചിയില്‍ ലാന്‍ഡ് ചെയ്തതോടെ യാത്രക്കാർ ദുരിതത്തിലായി. ഇരുന്നൂറോളം പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ദുബായില്‍ നിന്നും കരിപ്പൂരിലേക്ക് തിരിച്ച ഐഎക്‌സ് ആയിരത്തി മുന്നൂറ്റി നാല്‍പ്പത്തിയാറാം നമ്ബര്‍ വിമാനമാണ് കരിപ്പൂരിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് കൊച്ചിയില്‍ ഇറക്കിയത്.
വിമാനത്തിനുള്ളില്‍ എസി ഓഫ് ചെയ്ത് കാബിന്‍ ക്രൂ പോയതോടെ മണിക്കൂറുകള്‍ വിമാനത്തിന് ഉള്ളിലിരുന്ന ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പടെയുള്ള യാത്രക്കാര്‍ പിപിഇ കിറ്റ് ഉപേക്ഷിച്ചു.
വൈകീട്ട് നാലരയോടെ കരിപ്പൂരില്‍ എത്തേണ്ടിയിരുന്ന വിമാനം കാലാവസ്ഥ മോശമായതിനാലാണ് അരമണിക്കൂര്‍ വൈകി നെടുമ്ബാശ്ശേരിയില്‍ ഇറക്കിയതെന്നാണ് എയര്‍ ഇന്ത്യയുടെ വാദം.