ന്യൂഡെൽഹി: കൊറോണ രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടു പോകാൻ ആംബുലൻസുകളിൽ അധികതുക ഈടാക്കരുതെന്നും എല്ലാ ജില്ലകളിലും ആവശ്യത്തിന് ആംബുലൻസുകൾ ഉറപ്പാക്കണമെന്നും സുപ്രീം കോടതി. രാജ്യത്ത് ആംബുലൻസുകളുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിലാണ് കോടതി നിർദേശം.
ഇക്കാര്യത്തിൽ നേരത്തേ കേന്ദ്രം ഒരു മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ചുളള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ആംബുലൻസുകളിൽ അധിക തുക ഈടാക്കുന്നു എന്ന ആക്ഷേപം വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഉയർന്നിരുന്നു. ഇൗ സാഹചര്യത്തിൽ
ആംബുലൻസുകളിൽ അധികതുക ഈടാക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കുകയും ചെയ്യണമെന്നും കോടതി നിർദേശിച്ചു. നിരക്കുകൾ സംസ്ഥാന സർക്കാരുകൾ തീരുമാനിക്കണം എന്നും കോടതി വ്യക്തമാക്കി.