Home National ലഡാക്കിലെ ഇന്ത്യാ-ചൈനാ സംഘർഷാവസ്ഥ മുതലാക്കാൻ ശ്രമിക്കേണ്ട; പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്

ലഡാക്കിലെ ഇന്ത്യാ-ചൈനാ സംഘർഷാവസ്ഥ മുതലാക്കാൻ ശ്രമിക്കേണ്ട; പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്

0

ന്യൂഡെൽഹി: ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘർഷത്തിനിടെ ലഡാക്കിലെ നിലവിലെ സ്ഥിതി മുതലെടുക്കരുതെന്ന് പാകിസ്ഥാന് താക്കീതുമായി പ്രതിരോധ ചീഫ് ജനറൽ ബിപിൻ റാവത്ത്.

ഇത് സംബന്ധിച്ച് ഇസ്ലാമാബാദിനുള്ള തെറ്റിദ്ധാരണകൾക്ക് കനത്ത നഷ്ടം നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരത്തിലുള്ള ഒരു സാഹചര്യം വരുകയാണെങ്കിൽ അതിനെ നേരിടാനുള്ള നടപടികൾ ഇതിനകം കൈക്കൊണ്ടിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”അതിർത്തിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുന്ന അവസ്ഥയിൽ അതിനെ മുതലെടുപ്പ് നടത്താമെന്ന പാകിസ്താൻ തെറ്റിദ്ധാരണകളെ ചെറുത്ത് നിൽക്കാനുള്ള മുൻകരുതലുകൾ ഞങ്ങൾ എടുത്തിട്ടുണ്ട്. അതിനാൽ തന്നെ പാകിസ്താന്റെ ഇൗ ദൗത്യ വിജയിക്കില്ല . അതിനു ശ്രമിച്ചാൽ കനത്ത നഷ്ടം നേരിടേണ്ടി വരും ” ജനറൽ റാവത്ത് പറഞ്ഞു.

യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാട്ണർഷിപ്പ് ഫോറത്തിൽ നടന്ന സെഷനിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ലഡാക്കിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ ഇന്നലെ ലഡാക്ക് സന്ദർശിച്ചിരുന്നു.
ഫിംഗർ 2, ഫിംഗർ 3 മേഖലകളിലെ സൈനിക സാന്നിധ്യം ഇന്ത്യ ശക്തിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ലഡാക്ക് അതിർത്തിയിലെ സാഹചര്യം ഗുരുതരമാണെന്ന് കരസേന മേധാവി ജനറല്‍ എം.എം.നരവാനേമുന്നറിയിപ്പ് നൽകി . ചൈന അതിർത്തിയിൽ ഉണ്ടാക്കിയിരിക്കുന്നത് അതീവ നിർണായകമായ അവസ്ഥയാണെന്ന് അദ്ദേഹം അറിയിച്ചു.

അതിർത്തിയിലെ നിലവിലെ അതീവ ഗുരുതമായ അവസ്ഥയെ നേരിടാൻ സൈന്യം തയ്യാറായി കഴിഞ്ഞു എന്നും നരവനെ അറിയിച്ചു.

ഇന്നലെ ലേ യിൽ എത്തിയ അദ്ദേഹം മൂന്നു സുപ്രധാന മേഖലകൾ സന്ദർശിച്ചു. തനിക്കൊപ്പം മറ്റു സൈനിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു എന്നും നമ്മുടെ സൈനികർ തികഞ്ഞ ആത്മവിശ്വാസത്തോടെയാണെന്നും ഏതു സാഹചര്യവും നേരിടാൻ അവർ തയ്യാറാണെന്നും നാരവനെ പറഞ്ഞു.
സൈനികരോട് കര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ട്. എല്ലാ മുൻകരുതലുകളും അതിർത്തിയിലെ സാഹചര്യം നേരിടാനായി എടുത്തിട്ടുണ്ട് എന്നും നിലവിലെ സ്ഥിതി വഷളാകാതിരിക്കാനാണ് ശ്രദ്ധിക്കുന്നതെന്നും നരവാനേ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here