ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് കൊറോണ മരണങ്ങൾ കൂടി. ആലപ്പുഴ പള്ളിപ്പാട് സ്വദേശി നളിനി (68), അമ്പലപ്പുഴ കരുമാടി സ്വദേശി അനിയൻകുഞ്ഞ്(62) എന്നിവരാണ് മരിച്ചത്. നളിനിക്ക് മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെ ആണ് നളിനി മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആലപ്പുഴ സ്വദേശി അനിയൻകുഞ്ഞ് മരിച്ചത്. ആർസിസിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഒരാഴ്ച മുമ്പാണ് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയത്.
10 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 29 ന് മരണമടഞ്ഞ തിരുവനന്തപുരം കോവളം സ്വദേശി ലോചനൻ (93), കണ്ണൂർ തളിപ്പറമ്പ് സ്വദേശി യശോദ (84), തിരുവനന്തപുരം പുല്ലുവിള സ്വദേശി കൃഷ്ണൻ ആശാരി (86), ഓഗസറ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം മണലിൽ സ്വദേശിനി നിർമല (60), പാലക്കാട് പട്ടിത്തറ സ്വദേശി മുഹമ്മദ് ഹാജി (71), എറണാകുളം പാലാരിവട്ടം സ്വദേശി തങ്കം മേനോൻ (81), ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാർ സ്വദേശി രാജേന്ദ്രൻ (52), തിരുവനന്തപുരം പൂജപ്പുര സ്വദേശി ബിജുകുമാർ (45), തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സിബി (29), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം ചെന്നിലോട് സ്വദേശിനി ശാന്ത (75) എന്നിവരുടെ മരണമാണ് കൊറോണ മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സർക്കാർ ഒദ്യോഗിക കണക്കുകളനുസരിച്ച് ആകെ മരണം 315 ആയി.