Home Local News അമ്മയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നെങ്കിലും മരിക്കുമ്പോള്‍ രോഗമില്ലായിരുന്നു: അൽഫോൻസ് കണ്ണന്താനം

അമ്മയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നെങ്കിലും മരിക്കുമ്പോള്‍ രോഗമില്ലായിരുന്നു: അൽഫോൻസ് കണ്ണന്താനം

0

കൊച്ചി: അമ്മയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നെങ്കിലും മരിക്കുമ്പോള്‍ അമ്മയ്ക്ക് കൊറോണ പോസിറ്റാവായിരുന്നില്ലെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം. മരിക്കുന്നതിനു മുന്‍പുതന്നെ പരിശോധനാ ഫലം നെഗറ്റീവായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അമ്മ കൊറോണ ബാധിച്ചാണ് മരിച്ചതെന്ന വിവരം മറച്ചുവച്ച് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് അല്‍ഫോന്‍സിന്റെ പ്രതികരണം

മരണശേഷം നടത്തിയ പരിശോധനയിലും കൊറോണ നെഗറ്റീവായിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്. എയിംസില്‍ നടത്തിയ പരിശോധനകളുടെ ഫലം ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. അതേസമയം കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് മാതാവിന്റെ ആന്തരിക അവയവങ്ങള്‍ പലതിനും തകരാറുകള്‍ സംഭവിച്ചിരുന്നു. അതു പൂര്‍വസ്ഥിതിയില്‍ ആകാതിരുന്നതാണ് മരണകാരണമെന്നും കണ്ണന്താനം പറഞ്ഞു.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നില്ല മരണം. അതുകൊണ്ടു തന്നെ സാങ്കേതികമായി കൊറോണ ബാധിച്ചതാണ് മരണകാരണം എന്നു പറയുന്നതില്‍ തെറ്റില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം വിശദീകരിച്ചു.

ഡെല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ജൂണ്‍ 10നാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മാതാവ് കൊറോണ ചികിത്സയിലിരിക്കെ മരിച്ചത്. തുടര്‍ന്ന് മൃതദേഹം വിമാനത്തില്‍ കോട്ടയം മണിമലയിലെത്തിച്ച് പൊതുദര്‍ശനത്തിനുവച്ച ശേഷം 14ന് സംസ്‌കരിക്കുകയായിരുന്നു. ആരോപണങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് താന്‍ ആദ്യം സ്വീകരിച്ചതെന്നും ആളുകള്‍ക്ക് തെറ്റിദ്ധാരണ മൂലം പേടിയുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് വിശദീകരണവുമായി രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു

അമ്മ കൊറോണ ബാധിച്ച് മരിച്ച വിവരം അല്‍ഫോന്‍സ് കണ്ണന്താനം മറച്ചുവച്ചെന്നും പിന്നീട് ഒരു ഘട്ടത്തില്‍ ഇതു വെളിപ്പെടുത്തിയെന്നും ആരോപിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്നൊരാൾ രംഗത്തു വന്നിരുന്നു. ഇതെത്തുടർന്നാണ് അൽഫോൻസ് കണ്ണന്താനം വിശദീകരണവുമായി രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here