Home Covid-19 ലോകത്തെ ആദ്യ കൊറോണ വാക്സിൻ റഷ്യ പുറത്തിറക്കി

ലോകത്തെ ആദ്യ കൊറോണ വാക്സിൻ റഷ്യ പുറത്തിറക്കി

0

മോസ്കോ: ലോകത്തെ ആദ്യ കൊറോണ വാക്സിൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിൻ പുറത്തിറക്കി. ഓഗസ്റ്റ് 12ന് വാക്സീൻ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോർട്ട്. വാക്സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ആശങ്കകൾ നിലനിൽക്കെയാണ് പുടിന്റെ പ്രഖ്യാപനം. പുടിന്റെ മകൾക്കാണ് ആദ്യ മരുന്നിന്റെ ആദ്യ കുത്തിവയ്പ് നൽകിയതെന്നാണു റിപ്പോർട്ട്.

ആവശ്യമായ എല്ലാ പരിശോധനകൾക്കും വാക്സിൻ വിധേയമായിട്ടുണ്ട്. വാക്സിന്റെ രജിസ്ട്രേഷൻ വ്യവസ്ഥകളോടെയാണ്. ഉത്പാദനം നടക്കുമ്പോൾ തന്നെ പരീക്ഷണങ്ങൾ തുടരുമെന്നും റഷ്യൻ ആരോഗ്യ മന്ത്രി അറിയിച്ചു. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് വാക്‌സിൻ വികസിപ്പിച്ചിരിക്കുന്നത്.

വാക്സിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പുടിൻ നന്ദി അറിയിച്ചു. ഉടൻ തന്നെ വാക്‌സിൻ കൂടുതലായി ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിനെതിരെ വാക്‌സിൻ പ്രതിരോധശേഷി നൽകുമെന്ന് തെളിയിക്കപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു. വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ പരിശോധന ഓഗസ്റ്റ് മൂന്നിന് നടന്നിരുന്നു. ബുർദെൻകോ മെയിൻ മിലിറ്ററി ക്ലിനിക്കൽ ആശുപത്രിയിലായിരുന്നു പരിശോധന.

പരിശോധനയിൽ വാക്സിൻ ലഭിച്ചവർക്കെല്ലാം കൊറോണ പ്രതിരോധം ലഭിച്ചുവെന്ന് വ്യക്തമായി. വാക്സിന് മറ്റ് പാർശ്വ ഫലങ്ങളില്ലെന്നും തെളിഞ്ഞു. എന്നാൽ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം അതിസങ്കീർണമായ ഫേസ് ത്രി പരീക്ഷണഘട്ടത്തിലെത്തിയ ആറ് വാക്സിനുകളിൽ റഷ്യൻ വാക്സിൻ ഇടംനേടിയിട്ടില്ല. ഈ ആറ് വാക്സിനുകളിൽ മൂന്നെണ്ണം ചൈനയിൽ നിന്നും, ഒരെണ്ണം ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചതും, ഒന്ന് ആസ്ട്രസെനേക്ക, മോഡേണ എന്നിവർ വികസിപ്പിച്ചതും, ഒന്ന് ബയോടെക്ക്, ഫിഷർ എന്നിവർ സംയുക്തമായി വികസിപ്പിച്ചതുമാണ്.

റഷ്യൻ ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്നത് വലിയ വിപത്തിന് വഴിവയ്ക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ക്ലിനിക്കൽ പരീക്ഷണം എന്നത് നിർബന്ധമാണെന്നും, എന്തുകൊണ്ടാണ് റഷ്യ മാത്രം ഇതിന് തയാറാകാത്തതെന്നും അസോസിയേഷൻ ഓഫ് ക്ലിനിക്കൽ ട്രയൽസ് ഓർഗനൈസേഷൻ ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here