Home Covid-19 വുഹാനിൽ കൊറോണ മുക്തി നേടിയ 90 ശതമാനം ആളുകൾക്കും ശ്വാസകോശക്ഷതമെന്ന് റിപ്പോർട്ട്

വുഹാനിൽ കൊറോണ മുക്തി നേടിയ 90 ശതമാനം ആളുകൾക്കും ശ്വാസകോശക്ഷതമെന്ന് റിപ്പോർട്ട്

0

വുഹാൻ: കൊറോണ മുക്തരായ വുഹാനിലെ 90 ശതമാനം ആളുകൾക്കും ശ്വാസകോശക്ഷതമെന്ന് റിപ്പോർട്ട്. വുഹാനിലെ ഷോങ്നാൻ ആശുപത്രിയുടെ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ റിപ്പോർട്ട്. രോഗം ഭേദമായ അഞ്ച് ശതമാനം ആളുകൾക്ക് വീണ്ടും രോ​ഗ ലക്ഷണങ്ങൾ കാണിക്കുകയും അവർ ക്വാറൻ്റീനിൽ പ്രവേശിക്കുകയും ചെയ്തു എന്നും റിപ്പോർട്ടുകളുണ്ട്.

പൂർണ ആരോഗ്യമുള്ളവരുടെ അത്രയും നന്നായി ഇവരുടെ ശ്വാസകോശം ജോലി ചെയ്യാൻ തുടങ്ങിയിട്ടില്ലെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു. രോഗമുക്തരായി മൂന്നു മാസങ്ങൾക്കു ശേഷവും ചിലർക്ക് ഓക്സിജൻ സിലിണ്ടറിൻ്റെ സഹായത്തോടെ മാത്രമേ ശ്വസിക്കാൻ കഴിയുന്നുള്ളൂ എന്നും സംഘം കണ്ടെത്തി.

ഏപ്രിലിൽ കൊറോണ മുക്തരായ 100 ആളുകളെ ആശുപത്രിയിലെ ഐസിയു ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷിച്ചു വരികയായിരുന്നു. 59 ആയിരുന്നു ഇവരുടെ ശരാശരി പ്രായം. പഠന റിപ്പോർട്ട് പ്രകാരം 90 ശതമാനം രോഗികൾക്കും ശ്വാസകോശക്ഷതം ഉള്ളതായി കണ്ടെത്തി. 10 ശതമാനം രോഗികളിൽ കൊറോണ ആൻ്റിബോഡികൾ അപ്രത്യക്ഷമായി. കൊറോണ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് അഞ്ച് ശതമാനം ആളുകളെ വീണ്ടും ക്വാറൻ്റീനിലാക്കുകയും ചെയ്തു.

ലോകത്തിൽ ആദ്യമായി വുഹാനിലാണ് കൊറോണ ബാധ റിപ്പോർട്ട് ചെയ്തത്. 68,138 കൊറോണ കേസുകളാണ് ഇതുവരെ ഹുബേ പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഹുബേയുടെ തലസ്ഥാനമാണ് വുഹാൻ. 4,512 പേർ ഹുബേയിൽ കൊറോണ ബാധിച്ച് മരണപ്പെടുകയും ചെയ്തു. ചൈനയിൽ 27 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ 84,491 കേസുകളാണ് ഇതുവരെ ചൈനയിൽ റിപ്പോർട്ട് ചെയ്തത്. 810 പേർ ഇപ്പോഴും ചികിത്സയിലുണ്ട്. ഇതിൽ 36 പേർ ഗുരുതരവസ്ഥയിലാണ്. 79,047 പേർ രോഗമുക്തരായി.

LEAVE A REPLY

Please enter your comment!
Please enter your name here