Home National ഡെൽഹി ലോധി എസ്റ്റേറ്റിലെ സർക്കാർ വസതി പ്രിയങ്കാ ഗാന്ധി ഒഴിഞ്ഞു

ഡെൽഹി ലോധി എസ്റ്റേറ്റിലെ സർക്കാർ വസതി പ്രിയങ്കാ ഗാന്ധി ഒഴിഞ്ഞു

0

ന്യൂഡെൽഹി: കേന്ദ്രസർക്കാർ എസ്‍പിജി സുരക്ഷ എടുത്തുകളഞ്ഞതിനെത്തുടർന്ന് ഡെൽഹി ലോധി എസ്റ്റേറ്റിലെ സർക്കാർ വസതി പ്രിയങ്കാ ഗാന്ധി ഒഴിഞ്ഞു. ഈ വസതിയിലേക്ക് പുതുതായി താമസം മാറിയെത്തുന്നത് ബിജെപി എംപി അനിൽ ബലൂനിയാണ്. കേന്ദ്രസർക്കാർ ഒഴിയാൻ നിർദേശിച്ച ദിവസത്തിന് മുമ്പേയാണ് പ്രിയങ്ക വീടൊഴിഞ്ഞത്.

വിവാഹശേഷം പ്രിയങ്കയും ഭർത്താവ് റോബർട്ട് വദ്രയും ഇവിടേക്കാണ് താമസം മാറിയത്. പ്രിയങ്കയുടെ രണ്ട് മക്കളും ജനിച്ചത് ഇവിടെയാണ്. ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്ക് എസ്‍പിജി സുരക്ഷ പിൻവലിച്ചതിനെത്തുടർന്ന് ജൂലൈ ഒന്നാം തീയതിയാണ് നഗരവികസനമന്ത്രാലയം പ്രിയങ്കാഗാന്ധിയോട് ഈ വസതി ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഓഗസ്റ്റ് ഒന്നാം തീയതിയ്ക്കകം ഒഴിയണം എന്നായിരുന്നു ആവശ്യം. അതനുസരിച്ചാണ് ഓഗസ്റ്റ് 1-ന് മുമ്പ് വസതി പ്രിയങ്ക ഒഴിയുന്നത്. എന്നാലിപ്പോഴും Z+ കാറ്റഗറി സുരക്ഷ പ്രിയങ്കയ്ക്കുണ്ട്.

ഗുരുഗ്രാമിലെ താൽക്കാലികഫ്ലാറ്റിലേക്കാണ് പ്രിയങ്കയും കുടുംബവും താമസം മാറുന്നത്. ഡിഎൽഎഫ് അരാലിയ, സെക്ടർ 42, ഗുരുഗ്രാം, ഹരിയാന – എന്നതാണ് പ്രിയങ്കയുടെ പുതിയ മേൽവിലാസം. എന്നാൽ ഇവിടത്തെ താമസം താൽക്കാലികം മാത്രമാകുമെന്നും, ദില്ലിയിലെ മറ്റൊരു വാടകഫ്ലാറ്റിലേക്ക് പ്രിയങ്ക മാറുമെന്നുമാണ് വിവരം.

ലോധി എസ്റ്റേറ്റിലെ വീട്ടിലേക്ക് പുതുതായി താമസിക്കാനെത്തുന്ന എംപി ബലൂനിയ്ക്ക് എല്ലാ ആശംസകളും ട്വിറ്ററിലൂടെ നേർന്ന പ്രിയങ്കാഗാന്ധി, ഒരു ദിവസം തന്‍റെ പുതിയ വീട്ടിലേക്ക് ചായ കുടിക്കാൻ വരണമെന്നും ക്ഷണിച്ചിരുന്നു. അതേസമയം, തീർച്ചയായും കുടുംബത്തോടൊപ്പം താനെത്താമെന്നും, പക്ഷേ ഇപ്പോൾ താൻ കാൻസർ ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാണെന്നും, ഒരു ദിവസം പ്രിയങ്കയ്ക്ക് ഉത്തരാഖണ്ഡിലെ പ്രത്യേക ഭക്ഷണവുമായി വിരുന്നൊരുക്കാമെന്നും അനിൽ ബലൂനി മറുപടി നൽകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here