കൊച്ചി: സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊറോണ മരണം കൂടി സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്നലെ മരിച്ച ഷാഹിദയ്ക്കും കോട്ടയത്ത് കഴിഞ്ഞ ദിവസം മരിച്ച ചുങ്കം സ്വദേശി ഔസേഫ് ജോര്‍ജിനുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഷാഹിദയുടെ മാതാവ് റുഖിയാബിയും കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച മരിച്ചിരുന്നു.
ഇരിങ്ങാലക്കുട സ്വദേശി പള്ളന്‍ വീട്ടില്‍ പള്ളന്‍ വര്‍ഗീസ്,മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍ (71), കാസര്‍കോട് കുമ്പള അരീക്കാടി സ്വദേശി അബ്ദുള്‍ റഹ്മാൻ (71) എന്നിവരാണ് ഇന്ന് കൊറോണ ബാധിച്ച് മരിച്ച മറ്റ് മൂന്ന് പേർ
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു തിരൂരങ്ങാടി സ്വദേശി. അദ്ദേഹത്തിന് ഗുരുതരമായ രോ?ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. പനിയും ചുമയും കൊണ്ടാണ് താലൂക്ക് ആശുപത്രിയില്‍ എത്തുന്നത്. തുടര്‍ന്ന് ശ്വാസതടസം രൂക്ഷമായതോടെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഈ മാസം 19 ന് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചു. ശ്വാസതടസം രൂക്ഷമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. എന്നാല്‍ അദ്ദേഹത്തിന് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.
പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഇരിക്കെയാണ് അരീക്കാടി സ്വദേശി അബ്ദുള്‍ ഖാദറിന്റെ മരണം. അദ്ദേഹം വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. ഇതോടെ കാസര്‍കോട് മാത്രം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ആയി.