തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേർക്കു കൊറോണ സ്ഥിരീകരിച്ചു. 724 പേർക്കാണ് സമ്പർക്കം വഴി രോഗബാധയുണ്ടായത്. 54 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത്നിന്ന് വന്ന 64 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്ന് 68 പേർക്കും രോഗം സ്ഥിരീകരിച്ചു. 24 ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധിച്ചു.
രോഗം സ്ഥിരീകരിച്ചതിനേക്കാൾ കൂടുതൽ ഇന്നു രോഗമുക്തി നേടാനായി. 968 പേർ രോഗ മുക്തി നേടി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്.
രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം 167, കൊല്ലം 133 എറണാകുളം 69 , മലപ്പുറം 58 , തൃശൂര്‍ 33 , ആലപ്പുഴ 44 , കോട്ടയം 50 , കോഴിക്കോട് 82 , ഇടുക്കി 29, പാലക്കാട് 58, കണ്ണൂര്‍ 18, കാസര്‍കോട് 106, പത്തനംതിട്ട 23 , വയനാട് 15 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് നാല് മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം സ്വദേശി മുരുകൻ 46 വയസ്സ, കാസർകോട് സ്വദേശി ഖമറൂന്നിസ 48, മാധവൻ 68, ആലുവ സ്വദേശി മറിയാമ്മ എന്നിവരാണ് ഇന്ന് മരിച്ചത്.
നെഗറ്റീവായവരടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 101
കൊല്ലം 54
പത്തനംതിട്ട 81
ആലപ്പുഴ 49
കോട്ടയം 74
ഇടുക്കി 96
എറണാകുളം 151
തൃശ്ശൂർ 12
പാലക്കാട് 63
മലപ്പുറം 24
കോഴിക്കോട് 66
വയനാട് 21
കണ്ണൂർ 108
കാസർകോട് 68
കഴിഞ്ഞ 24 മണിക്കൂറിൽ 25,160 സാംപിളുകൾ പരിശോധിച്ചു. 9297 പേർ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 1347 പേരെ പുതുതായി ആശുപത്രിയിലേക്ക് മാറ്റി. 9371 പേർ നിലവിൽ ചികിത്സയിലുണ്ട്.
ഹോട്ട് സ്പോട്ടുകളുടെ എണ്ണം 453 ആയി. പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം ഇന്ന് ആയിരത്തിന് താഴെയായി. എന്നാൽ സംസ്ഥാനത്തിൻ്റെ പലഭാഗത്തേയും സാഹചര്യം ആശങ്കപ്പെടുത്തുന്നതാണ്. തിരുവനന്തപുരത്ത് അഞ്ച് ലാർജ് ക്ലസ്റ്ററുകൾ നിലവിലുണ്ട്. പുല്ലുവിള, പുതുക്കുറിച്ചി,അഞ്ചുതെങ്ങ്, പൂന്തുറ എന്നീ പ്രദേശങ്ങളിൽ ശ്രദ്ധ ആവശ്യമാണ്.
ജില്ലയിൽ 17 പ്രഥമ ചികിത്സാ കേന്ദ്രങ്ങളിലായി 2103 കിടക്കകൾ സജ്ജമാണ്. 18 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഉടനെ സജ്ജമാക്കും. 1813 കിടക്കകൾ കൂടി ഇവിടെ സജ്ജമാക്കും. പുല്ലുവിളയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 671 പേരെ പരിശോധിച്ചപ്പോൾ അതിൽ 288 പേർ കൊവിഡ് രോഗികളാണ്. 42.92 ശതമാനമാണ് അവിടെ പരിശോധനയിൽ പോസീറ്റീവാകുന്നത്.
പൂന്തുറയിൽ ജൂലൈ 20ന് 54 സാംപിളുകൾ ശേഖരിച്ചു. ഇതിൽ 18ഉം പോസീറ്റീവായി ജൂലൈ 21 ന് 64ൽ 15ഉം, ജൂലൈ 22ന് 54ടെസ്റ്റിൽ 22ഉം, ജൂലൈ 23ന് 43 സാംപിളുകൾ ശേഖരിച്ചപ്പോൾ 17ഉം പൊസിറ്റീവായി.