മദ്രസ അധ്യാപകൻ മകളെ പീഡിപ്പിച്ച സംഭവം; മാതാവിനെതിരെ പോക്സോ ചുമത്തി കേസെടുത്തു

കാസർകോട്: 16 കാരിയെ മദ്രസ അധ്യാപകനായ സ്വന്തം പിതാവടക്കം പീഡിപ്പിച്ച കേസിൽ മാതാവിനെതിരെ പോക്സോ ചുമത്തി കേസെടുത്തു. പീഡന വിവരം മറച്ചു വച്ചതിനാണ് കേസ്. പീഡന വിവരം മാതാവിന് അറിയാമായിരുന്നു എന്ന് കുട്ടി മൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കാസർകോട് തൈക്കടപ്പുറത്താണ് പതിനാറുകാരി ക്രൂര പീഡനത്തിനിരയായത്. സംഭവത്തിൽ മദ്രസ അധ്യാപകനായ പിതാവടക്കം നാല് പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു.

കുട്ടിയുടെ ഗർഭം ഒരുതവണ അലസിപ്പിച്ചിരുന്നു. ഇതറിഞ്ഞ കുട്ടിയുടെ അമ്മാവനാണ് പൊലീസിൽ പരാതി നൽകാൻ ആവശ്യപ്പെട്ടത്. അമ്മാവന്റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോൾ.

നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്. മദ്രസാ അധ്യാപകനായ പിതാവ് കുട്ടിയെ വീട്ടിൽ വച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്. എട്ടാം ക്ലാസ് മുതൽ അച്ഛൻ പീഡിപ്പിച്ചെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. കുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. മറ്റ് മൂന്ന് പേർ കൂടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കുട്ടിയുടെ അച്ഛനെതിരെ മുമ്പും പോക്സോ കേസുണ്ട്.