പാരിസ്: ഫ്രാന്‍സിലെ ചരിത്രപ്രസിദ്ധമായ നാന്റസ് കത്തീഡ്രലില്‍ വന്‍തീപിടിത്തം. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. പള്ളിക്ക് ഉള്ളിൽ മൂന്ന് സ്ഥലങ്ങളിലായാണ് തീപിടുത്തമുണ്ടായതെന്നും സംഭവത്തെ ക്രിമിനൽ നടപടിയായാണ് നോക്കികാണുന്നതെന്നും പ്രൊസിക്യൂട്ടർ പിയറി സെന്നസ് മാധ്യമങ്ങളോട് പറഞ്ഞു. നൂറോളം അഗ്നിശമനസേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
ഫ്രാൻസിലെ പെയ്‌സ് ഡി ലാ ലോയറിലെ നാന്റസിൽ സ്ഥിതിചെയ്യുന്ന റോമൻ കത്തോലിക്കാ പള്ളിയാണ് നാന്റസ് കത്തീഡ്രൽ അഥവാ കത്തീഡ്രൽ ഓഫ് സെന്റ് പീറ്റർ ആന്റ് സെന്റ് പോൾ ഓഫ് നാന്റസ്.
15-ാം നൂറ്റാണ്ടിലെ ദേവാലയമാണ് നാന്റസ് കത്തീഡ്രല്‍. ഗോതിക് ശിൽപ കലയിൽ നിർമിച്ചിരിക്കുന്ന കത്തീഡ്രലിന്റെ നിർമാണം 1434ലാണ് ആരംഭിച്ചത്.
മുൻപ് 1972- ൽ നാന്റെസ് കത്തീഡ്രലിൽ തീപിടുത്തമുണ്ടായിരുന്നു. അന്ന് കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് മൂന്ന് വർഷത്തെ അറ്റകുറ്റപണിക്ക് ശേഷമാണ് പണി പൂർത്തിയാക്കിയത്. തുടർന്ന് 2013ൽ ദേവാലയം നവീകരിച്ചിരുന്നു.