അബുദാബി: യുഎഇയില്‍ കൊറോണ ബാധിച്ച് ഒരു മരു മരണം പോലും കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ചിട്ടില്ലെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്.
വെല്ലുവിളി അതിജീവിക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങള്‍ തുടരണമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. കൊറോണ വൈറസിനെതിരായ പോരാട്ടം മുന്നില്‍ നിന്ന് നയിച്ച പോരാളികളെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
അതേസമയം അബൂദബി എമിറേറ്റിലേക്ക് പ്രവേശിക്കാൻ പുതിയ കൊറോണ പരിശോധനാ സംവിധാനം ഏർപ്പെടുത്തി. ഇനി മുതൽ 50 ദിർഹം ചെലവിൽ നടത്താവുന്ന ഡി.പി.ഐ എന്ന സംവിധാനത്തിലൂടെ രോഗ സാധ്യത പരിശോധിക്കും. 48 മണിക്കൂറിനിടയിൽ നടത്തിയ പി.സി.ആർ ടെസ്റ്റ് ഫലവും ഇതിന് ഉപയോഗിക്കാം.
പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവ് ഫലമുള്ളവരെ മാത്രമേ ഇതുവരെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബൂദബിയിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നത്. ഇനി മുതൽ അതിർത്തിയിൽ ഡി പി ഐ എന്ന സംവിധാനത്തിലൂടെ കൊറോണ സാധ്യതയുണ്ടോ എന്ന് പരിശോധിക്കും. സാധ്യതയില്ലാത്തവർക്ക് യാത്ര തുടരാം. സാധ്യതയുള്ളവരെ പി സി ആർ ടെസ്റ്റ് നടത്തി ക്വാറിന്റയിനിലേക്ക് വിടും.
ലേസർ സാങ്കേതിക വിദ്യയിലൂടെ രക്തത്തിലെ നീർക്കെട്ട് പരിശോധിക്കുന്നതിലൂടെ കൊറോണ സാധ്യത വ്യക്തമാക്കുന്ന പരിശോധനയാണ് ഡി പി ഐയുഎഇ തന്നെ വികസിപ്പിച്ച പരിശോധനാ സംവിധാനമാണിത്. ഡിപിഐ ടെസ്റ്റിൽ രോഗസാധ്യതയില്ലാത്തവർക്കും അബൂദബിയിലേക്ക് പോകാം എന്നതാണ് ഇതിന്റെ സൗകര്യം. 50 ദിർഹം മാത്രമേ ഇതിന് ചെലവ് വരൂ.