Home World കൊറോണ മുക്തരായവരിൽ ഉണ്ടാവുന്ന ആന്റിബോഡി ദീർഘനാൾ നീണ്ടു നിൽക്കില്ല

കൊറോണ മുക്തരായവരിൽ ഉണ്ടാവുന്ന ആന്റിബോഡി ദീർഘനാൾ നീണ്ടു നിൽക്കില്ല

0

ലണ്ടൻ: കൊറോണ വൈറസിൽ നിന്ന് മുക്തരായവരിൽ ഉണ്ടാവുന്ന ആന്റിബോഡി ഏറെ നാൾ നീണ്ടു നിൽക്കില്ലെന്ന് പഠനം. കൊറോണ രോഗലക്ഷണങ്ങൾ ഉണ്ടായി ആദ്യത്തെ മൂന്നാഴ്ചയിൽ 90 ശതമാനം രോഗികളിലും ആൻ്റിബോഡികൾ വർധിക്കുമെങ്കിലും പിന്നീട് ഗണ്യമായി കുറയുന്ന പ്രവണതയാണ് കാണുന്നത്. അതുകൊണ്ട് തന്നെ അസുഖം പൂർണമായി തുടച്ചു നീക്കാൻ സാധിക്കില്ലെന്നും വാക്സിൻ ലഭ്യമായാൽ എല്ലാ വർഷവും കുത്തിവെപ്പ് എടുക്കേണ്ടി വന്നേക്കാമെന്നും ലണ്ടനിലെ കിംഗ്സ് കോളജ് നടത്തിയ പഠനത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് പഠനം പ്രസിദ്ധീകരിച്ചത്. 64 രോഗികളെയും ആറ് ആരോഗ്യപ്രവർത്തകരെയാണ് പഠനത്തിനായി പരിശോധിച്ചത്. വളണ്ടിയർമാരിൽ പെട്ട മറ്റ് 31 പേരെയും ഇവർ നിരീക്ഷിച്ചു. 60 ശതമാനം ആളുകൾക്കും രോഗബാധയുടെ സമയത്ത് ആൻ്റിബോഡി കൂടുതലുണ്ടാവും. എന്നാൽ, മൂന്ന് മാസങ്ങൾക്കു ശേഷം ഈ ആൻ്റിബോഡി കേവലം 17 ശതമാനം ആളുകളിൽ മാത്രമാണ് നിലനിൽക്കുന്നത്. ചിലരിൽ തീരെ ആൻ്റിബോഡികൾ ഉണ്ടാവില്ലെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.

കടുത്ത അസുഖമുള്ളവരിൽ കൂടുതൽ ആൻ്റിബോഡി ഉണ്ടാവുന്നുണ്ട്. കഴിഞ്ഞ ദിവസം കൊറോണ വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി റഷ്യയിലെ സെചനോവ് സർവകലാശാല രംഗത്തെത്തിയിരുന്നു. സർവകലാശാലയിലെ വളണ്ടിയർമാരിലാണ് കൊറോണ വാക്സിൻ പരീക്ഷണം നടത്തിയത്. വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു എന്നും പരീക്ഷണം വിജയകരമായിരുന്നു എന്നും മുഖ്യ ഗവേഷക എലെന സ്മോലിയാർചക് പറഞ്ഞു. എന്തായാലും കൊറോണ വാക്സിനായുള്ള കാത്തിരിപ്പിലാണ് ലോകം.

LEAVE A REPLY

Please enter your comment!
Please enter your name here