Home State കൊറോണ പരിശോധനയ്ക്ക് പിസിആര്‍ കിറ്റിന് പകരം ആന്റിജന്‍ ടെസ്റ്റ് വ്യാപകമാക്കുന്നു

കൊറോണ പരിശോധനയ്ക്ക് പിസിആര്‍ കിറ്റിന് പകരം ആന്റിജന്‍ ടെസ്റ്റ് വ്യാപകമാക്കുന്നു

0

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ പരിശോധനയ്ക്ക് പിസിആര്‍ കിറ്റിന് പകരം ആന്റിജന്‍ ടെസ്റ്റ് വ്യാപകമാക്കുന്നു. ഒരേസമയം നിരവധി പേരെ പരിശോധിക്കേണ്ടി വരുന്ന മേഖലകളിലാണ് ഇവ ഏറെ ഉപകാരപ്രദമാകുന്നത്. പിസിആര്‍ പരിശോധനയെ അപേക്ഷിച്ച് ആന്റിജന്‍ കിറ്റിനുള്ള ചെലവ് കുറവാണെന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. പിസിആര്‍ പരിശോധനയേക്കാള്‍ ആറിലൊന്ന് തുക മാത്രമേ ആന്റിജന്‍ ടെസ്റ്റിന് വരുന്നുള്ളൂ. 40 മിനിറ്റിനുള്ളില്‍ ഫലവുമറിയാം.

കൂടുതല്‍ പേരെ ഒരേ സമയം പരിശോധിക്കാമെന്നതും നേട്ടമാണ്. ഒരു പിസിആര്‍ കിറ്റിന് 3000 രൂപ ചെലവ് വരുമ്പോൾ ആന്റിജന്‍ കിറ്റിന് 504 രൂപ മതി. ഈ മാസം മാത്രം 5 ലക്ഷം പരിശോധനകള്‍ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പരിശോധനക്കായി ഒരു ലക്ഷം ആന്റിജന്‍ കിറ്റുകളാണ് സംസ്ഥാനം ആദ്യഘട്ടത്തില്‍ വാങ്ങിയത്.

അതിതീവ്ര മേഖലകളിലും വിമാനത്താവളങ്ങളിലും ആന്റിജന്‍ കിറ്റ് ഉപയോഗിച്ചു തുടങ്ങിയതോടെ പരിശോധന എളുപ്പമായി. സ്രവം ഉപയോഗിച്ച് തന്നെയാണ് പരിശോധന. ഒരു വ്യക്തിയുടെ ശരീരത്തില്‍ കൊറോണ വൈറസ് ഉണ്ടെങ്കില്‍ മാത്രമേ പോസീറ്റീവെന്ന് കാണിക്കൂ. രോഗമില്ലാത്ത ആള്‍ക്കും പോസിറ്റീവ് ഫലം കിട്ടില്ല. രോഗം മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയുന്ന സ്ഥിതിയിലാണോ എന്ന് കൃത്യമായി ഈ പരിശോധനയിലൂടെ അറിയാനാകും.

സ്രവമെടുക്കുന്നതിനും പരിശോധനയക്കും ലാബുകളുടെ ആവശ്യമില്ല എന്നതും ആന്റിജനെ ആകര്‍ഷകമാക്കുന്നു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും ആന്റിജന്‍ പരിശോധനക്കായുളള പ്രത്യേക കിയോസ്‌കുള്‍ ഉടന്‍ സ്ഥാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here