ചേർത്തല: എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് ബന്ധുക്കള്‍. മഹേശനെ കള്ളക്കേസില്‍ കുടുക്കാനാണ് കുടുക്കാനുള്ള ശ്രമമാണ് നടന്നത്. മഹേശിന്‍റെ കത്തുകളില്‍ എല്ലാം ഉണ്ടെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ബന്ധു അനില്‍ കണിച്ചുകുളങ്ങരയില്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശനെതിരായാണ് ബന്ധുക്കൾ ആരോപണം ഉന്നയിച്ചത്.
അതേ സമയം മൈക്രോ ഫിനാന്‍സ് കേസില്‍ കെ.കെ.മഹേശന്‍ നിരപരാധിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചീഫ് കോര്‍ഡിനേറ്റര്‍ എന്ന നിലയ്ക്ക് പദ്ധതിയെ നയിക്കുകയാണ് ചെയ്തത്. ഇന്ന് നല്ലത് പറയുന്നവരാണ് പണ്ട് മഹേശനെ നശിപ്പിച്ചത്. ചേര്‍ത്തല സ്കൂള്‍ നിയമനവുമായി ബന്ധപ്പെട്ട് മഹേശനെ തേജോവധം ചെയ്തു. മഹേശന്‍ തന്റെ വലംകൈ ആയിരുന്നുവെന്നും വെളളാപ്പളളി നടേശന്‍ അവകാശപ്പെട്ടു.
മഹേശനെ നശിപ്പിച്ച്, ആത്മഹത്യയിലേക്ക് എത്തിച്ചവരെ കണ്ടെത്തണം. കേസ് സിബിഐ അന്വേഷിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. മഹേശന്‍ പല കത്തുകളും എഴുതിയിട്ടുണ്ട്, എല്ലാം മാനസികസംഘര്‍ഷംമൂലമാണ്. തന്നെ ഒരിക്കലും തള്ളിപ്പറയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.