ചെന്നൈ: കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‍നാട്ടില്‍ കൂടുതൽ ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗണ്‍ നടപ്പിലാക്കും. മധുരയിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മധുരയിൽ ഏഴ് ദിവസത്തേക്കാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. വെല്ലൂർ , റാണിപേട്ട് ജില്ലകളിലും സമ്പൂർണ ലോക്ക്ഡൗൺ വരും. പലചരക്ക്- പച്ചക്കറി കടകള്‍ ഉച്ചക്ക് രണ്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. ഓട്ടോ-ടാക്സി സര്‍വീസുകള്‍ ഉണ്ടാകില്ല. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ അനുവദിക്കും.
അടിയന്തര ആവശ്യങ്ങള്‍ക്ക് കേരളത്തിലേക്ക് ഉള്‍പ്പെടെ പാസ് നല്‍കുന്നത് തുടരും. ചെന്നൈയില്‍ നിന്ന് വിമാന സര്‍വീസിനും തടസമില്ല. ചെന്നൈ ഉള്‍പ്പെടെ തമിഴ്‍നാട്ടിലെ നാല് ജില്ലകളില്‍ നേരത്തെ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടരുകയാണ്. ഈ മാസം 30 വരെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ.
അതേസമയം തമിഴ്നാട്ടിൽ 2532 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. കേരളത്തിൽ നിന്ന് പോയ മലയാളികളടക്കമുള്ളവരുടെ കണക്കാണിത്. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് തിരിച്ചെത്തിയവരിൽ രോഗബാധിതർ കൂടുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 59377 ആയി ഉയർന്നു. ചെന്നൈയിൽ മാത്രം 1493 പേർക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. തലസ്ഥാന നഗരിയിലെ രോഗബാധിതരുടെ എണ്ണം ഇതോടെ 41,172 ആയി. ആകെ മരണസംഖ്യ 757 ലേക്ക് എത്തി.