കൊച്ചി: പോലിസ് ഉദ്യോഗസ്ഥനു കൊറോണ സ്ഥിരീകരിച്ചതോടെ അടച്ച കളമശേരി പോലിസ് സ്റ്റേഷൻ അണുവിമുക്താമാക്കി വീണ്ടും തുറന്നു.
മെട്രോ ഇൻസ്പെക്ടർ എ അനന്തലാലിനാണ് സ്റ്റേഷൻ ചുമതല. തിരുനക്കര , എറണാകുളം സബ് ഡിവിഷനിൽ നിന്നും 50 ലധികം പോലിസ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. സ്റ്റേഷൻ അണുവിമുക്തമാക്കിയതായും പുതിയ ഉദ്യോഗസ്ഥർ ചുമതലയേറ്റതായും മന്ത്രി വി എസ് സുനിൽ കുമാർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
രോഗബാധിതനായ പോലിസ് ഉദ്യോഗസ്ഥന്റെ സമ്പർക്ക പട്ടിക തയ്യാറാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കൊറോണ കെയർ സെന്ററുകളിലും എഫ്എൽ ടി സികളിലും ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ നൽകുമെന്നും നേരിയ ലക്ഷണങ്ങൾ ഉള്ളവർക്ക് ടെലി മെഡിസിൻ വഴി വൈദ്യ സഹായം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ചയാണ് പോലിസ് ഉദ്യോഗസ്ഥനു രോഗം സ്ഥിരീകരിച്ചതിനേ തുടർന്ന് സ്റ്റേഷൻ അടക്കുകയും 59 പോലീസുകാരെ ക്വാറന്റിനിൽ വിടുകയും ചെയ്തത്. അവധിക്ക് പോയ ഒരു പോലിസ് ഉദ്യോഗസ്ഥൻ ഒഴികെ സ്റ്റേഷനിലെ ബാക്കി എല്ലാ പോലിസ് സേനയെയും നിരീക്ഷത്തിൽ വിട്ടിട്ടുണ്ട്.