തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ പകുതി ആളുകൾ മാത്രമെ ഒരു സമയം ഓഫീസിൽ ഉണ്ടാകാൻ പാടുള്ളുവെന്നും മീറ്റിങ്ങുകൾ ഓൺലൈനാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഓഫീസ് പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറി തന്നെ വിലയിരുത്തും. ആരോഗ്യപ്രവർത്തർക്ക് സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തണം. വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കും. രോഗവ്യാപനം കൂടിയാൽ കൂടുതൽ ആരോഗ്യപ്രവർത്തകരുടെ സേവനം ആവശ്യമാണ്. ഇപ്പോൾ സർവീസിലുള്ള 45 വയസിൽ താഴെയുള്ളവർക്ക് പരിശീലനം നൽകും. തൊഴിൽരഹിതരായ ആരോഗ്യപ്രവർത്തകർ, വിദ്യാർഥികൾ, വിരമിച്ചവർ എന്നിവരെയെല്ലാം ഒരുക്കും.
ജോലി സ്ഥലത്തേക്ക് കൂട്ടമായി വാഹനം വാടകയ്ക്കെടുത്ത് പോകുന്നുവരെ തടയരുത്. ഇതര സംസ്ഥാനത്ത് വ്യാപനം രൂക്ഷമാകുന്നു. ഇത് ചരക്ക് നീക്കത്തെ ബാധിക്കാതെ നോക്കണം. മൈക്രോ കണ്ടെയ്ൻമെന്റ് സംവിധാനം ഏർപ്പെടുത്തും. കൊറോണ ബാധ ഉണ്ടായാൽ ഒരു വാർഡ് മുഴുവൻ കണ്ടെയ്ൻെമൻറ് സോൺ ആകുന്നത് ഒഴിവാക്കും. കൊറോണ സ്ഥിരീകരിച്ച വീടും അതിന് അടുത്തള്ള പരിസരവും മാത്രമായിരിക്കും നിയന്ത്രണം.