Home Local News ഉത്ര വധക്കേസ്: സൂരജിനെ ഏഴു ദിവസത്തേക്കു വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ വിട്ടു

ഉത്ര വധക്കേസ്: സൂരജിനെ ഏഴു ദിവസത്തേക്കു വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ വിട്ടു

0

കൊല്ലം: അഞ്ചൽ ഉത്രവധക്കേസിൽ ഭർത്താവ് സൂരജിനെയും രണ്ടാം പ്രതി സുരേഷിനെയും പുനലൂർ കോടതി ഏഴു ദിവസത്തേക്കു വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. ഇരുവരെയും അഞ്ചൽ റേഞ്ച് ഓഫിസിലെത്തിച്ചു. റിമാന്‍ഡിലുള്ള ഇരുവരെയും കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന വനം വകുപ്പിന്റെ അപേക്ഷ പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അംഗീകരിച്ചത്.

ഇരുവരുമായി വനം വകുപ്പ് തെളിവെടുപ്പു നടത്തും. പാമ്പിനെ വിലയ്ക്കു വാങ്ങിയതിനും തല്ലിക്കൊന്നതിനും സൂരജിനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. പാമ്പിനെ അതിന്റെ ആവാസ വ്യവസ്ഥയിൽ നിന്നു പിടിക്കുകയും വിൽക്കുകയും ചെയ്തതിന് രണ്ടാം പ്രതി സുരേഷിനെതിരെയും കേസുണ്ട്. ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജും ഇയാളുടെ അച്ഛന്‍ സുരേന്ദ്രനും പാമ്പ് പിടിത്തക്കാരന്‍ സുരേഷുമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. സൂരജിന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

സാക്ഷികള്‍ ഇല്ലാത്ത കൊലപാതമായതിനാല്‍ പരമാവധി വേഗത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് റൂറല്‍ എസ്പി പറഞ്ഞു. എന്നാൽ ഉത്രയെ പാമ്പ് കടിപ്പിച്ച് കൊന്ന സംഭവത്തിൽ ശാസ്ത്രീയ പരിശോധനയ്ക്ക‌് വനം വകുപ്പിന്റെ ഗവേഷകനെ നിയോഗിക്കാൻ ധാരണയായി. ഇന്നലെ ഡിജിപിയും ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും തമ്മിൽ ഫോണിലൂടെ നടന്ന ചർച്ചയിലാണ് തീരുമാനം. എസ്പി ഹരിശങ്കറിന്റെ സാന്നിധ്യത്തിൽ ഡിജിപി ഓഫിസിലായിരുന്നു ചർച്ച.
ഉത്രയുടെയും പ്രതിയായ ഭർത്താവ് സൂരജിന്റെയും വീടുകൾ സന്ദർശിച്ച് ശാസ്ത്രീയ റിപ്പോർട്ട് തയാറാക്കാനാണ് വിദഗ്ധനെ തേടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here