ചെന്നൈ: ചെന്നൈയിൽ കൊറോണ വൈറസ് വ്യാപനം അതി രൂക്ഷമായികൊണ്ടിരിക്കുന്ന്. 30,258 പേരാണ് നിലവിൽ ചെന്നൈയിലെ കൊറോണ കേസുകൾ.
ഇൗ സാഹചര്യത്തിൽ ചെന്നൈയിൽ വീണ്ടും ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പലനിസ്വാമി തിങ്കളാഴ്ച ആരോഗ്യ വിദഗ്ധരുടെ യോഗം വിളിച്ചു ചേർത്തു.
പോസിറ്റീവ് കേസുകൾ കൂടുകയും രോഗവിമുക്തി കുറയുകയും ചെയ്യുന്ന അവസ്ഥയിൽ കൊറോണ വർഡുകൾ നിറഞ്ഞതോടെ രോഗികളുടെ പ്രവേശനത്തിനായി നഗരത്തിൽ വെയ്റ്റിംഗ് ലിസ്റ്റ് പുറത്ത് വിട്ടു തുടങ്ങി. കിടക്കകൾ ഒഴിയുന്നതിന് അനുസരിച്ചായിരിക്കും പുതിയ പ്രവേശനം.
500 കിടക്കകൾ മാത്രമുള്ള മദ്രാസ് മെഡിക്കൽ കോളേജ് അതീവ ഗുരുതരമായ കൊറോണ രോഗികൾക്കായി മാറ്റി. കിൽപോക്, സ്റ്റാൻലി സർകാർ മെഡിക്കൽ കോളേജുകളും ഏകദേശം നിറഞ്ഞു.
നാളെ നടക്കുന്ന യോഗത്തിന് ശേഷം ലോക് ഡൗണിനെ കുറിച്ചുള്ള അന്തിമ തീരുമാനങ്ങൾ എടുക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ഇന്നലെ ചെന്നൈ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന 43 എം ബി.ബി എസ് വിദ്യാർത്ഥികൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.