Home National കശ്മീർ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകാൻ പാക് സർക്കാർ: എതിർത്ത് ഇന്ത്യ സുരക്ഷാ ഏജൻസികൾ

കശ്മീർ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകാൻ പാക് സർക്കാർ: എതിർത്ത് ഇന്ത്യ സുരക്ഷാ ഏജൻസികൾ

0

ന്യൂഡെൽഹി: പാകിസ്ഥാനിലെ കശ്മീർ സ്വദേശികളായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകാനുള്ള നീക്കവുമായി പാക് സർക്കാർ. എന്നാൽ ഈ നീക്കത്തെ എതിർത്ത് ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾ രം​ഗത്ത് വന്നു. 1600 പേർക്ക് സ്‌കോളർഷിപ്പ് പദ്ധതി നൽകുന്ന പ്രഖ്യാപനം പാകിസ്ഥാൻ ദേശീയ അസംബ്ലിയിലാണ് നടന്നത്. ഇന്ത്യയ്‌ക്കെതിരെയുള്ള നീക്കങ്ങൾക്കായി കശ്മീരിലെ യുവാക്കളെ തിരിക്കാൻ വേണ്ടിയാണ് പാക്കിസ്ഥാൻ്റെ സ്‌കോളർഷിപ്പെന്ന് സുരക്ഷാ ഏജൻസികൾ പറയുന്നു.

രാജ്യത്ത് പ്രൊഫഷണൽ കോഴ്‌സിന് ചേർന്ന് പഠിക്കാൻ താത്പര്യമുള്ള വിദ്യാർത്ഥിക്ക് സ്‌കോളർഷിപ്പ് നൽകാനായിരുന്നു തീരുമാനം.
ഇതിനു മുൻപും പാകിസ്താൻ കശ്മീരിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വാഗ്ദാനം നടത്തിയിട്ടുണ്ട്. മെഡിക്കൽ- എൻജിനീയറിംഗ് ഉപരിപഠനത്തിന് 150 കശ്മീരികൾ പ്രവേശിച്ചിട്ടുള്ളതായി കശ്മീർ പൊലീസ് വ്യക്തമാക്കി.

ഹുറിയത്, ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയീദ് സലാഹുദ്ദീന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ജിഹാദ് കൗൺസിൽ എന്നീ വിഘടനവാദ സംഘടനകളുടെ ശുപാർശക്കത്തിനാണ് സ്‌കോളർഷിപ്പിൽ പ്രധാന പരിഗണന നൽകുന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. വിദ്യാഭ്യാസത്തിനായി വാഗ- അട്ടാരി അതിർത്തി കടന്ന വിദ്യാർത്ഥികൾ ശേഷം തീവ്രവാദികളായ നിരവധി സംഭവങ്ങൾ അവർ ചൂണ്ടിക്കാണിച്ചു. ജമ്മുവിലെ മുതിർന്ന പൊലീസ് മേധാവിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് . എന്നാൽ പാകിസ്ഥാനിലെ മിക്ക കോഴ്‌സുകൾക്കും ഇന്ത്യയിൽ അംഗീകാരമില്ലെന്നും ഇതിനാൽ ബുദ്ധിമുട്ടിലാകുക വിദ്യാർത്ഥികൾ തന്നെയാണെന്നും ഡെൽഹിയിലെ പൊലീസ് ഉദ്യോഗസ്ഥനും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here