ടോമിൻ തച്ചങ്കരിയുടെ വിടുതൽ ഹർജി കോടതി തള്ളി

കോട്ടയം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ എഡിജിപി ടോമിൻ ജെ തച്ചങ്കരി നൽകിയ വിടുതൽ ഹർജി കോടതി തള്ളി. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി.

കോട്ടയം വിജിലൻസ് കോടതിയുടേതാണ് നടപടി. ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിൻ ജെ തച്ചങ്കരിക്കെതിരായ കേസ്.

തച്ചങ്കരി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് 2003-2007 കാലയളവിൽ 65,70,891 രൂപ സമ്പാദിച്ചെന്നാണ് വിജിലൻസ് റിപ്പോർട്ട്. തച്ചങ്കരിക്കെതിരെ തൃശൂർ സ്വദേശി പി.ഡി.ജോസഫ് നൽകിയ പരാതിയാണ് വിജിലൻസ് അന്വേഷിച്ചത്.

ജോസഫിന്റെ പരാതിയിൽ 2007 ജൂലൈ അഞ്ചിന് തച്ചങ്കരിയുടെ കൊച്ചിയിലെ റിയാൻ സ്റ്റുഡിയോ അടക്കം ആറിടങ്ങളിൽ റെയ്‌ഡ് നടത്തിയാണ് വിജിലൻസ് കേസെടുത്തത്.