കണ്ണൂര്‍: ജില്ലയില്‍ ചികിൽസയിലുള്ള കൊറോണ രോഗികളുടെ എണ്ണം വർധിച്ചതോടെ കണ്ണൂരിൽ സമൂഹ വ്യാപന ആശങ്ക വര്‍ധിക്കുന്നു. കൃത്യമായ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമാകുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍ മുന്നറിയിപ്പു നല്‍കി.
മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടായതു പോലുള്ളൊരു സാമൂഹിക വ്യാപന സാധ്യത ഇവിടെയും തള്ളിക്കളയാന്‍ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ ആളുകള്‍ കാര്യങ്ങളെ വളരെ നിസാരമായി കണ്ടു തുടങ്ങിയിരിക്കുകയും സാമൂഹിക അകലം പാലിക്കാതയുള്ള ആള്‍ക്കൂട്ടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു. കടകളിലും വാഹനങ്ങളിലും എല്ലാം ഇത്തരത്തില്‍ സാമൂഹിക വ്യാപനം പാലിക്കാതെ കണ്ടു വരുന്നു എന്നും മന്ത്രി പറഞ്ഞു.
ശ്രദ്ധിക്കപ്പെടാതെയുള്ള വന മാര്‍ഗങ്ങളിലൂടെ കര്‍ണാടകത്തില്‍ നിന്നും ആളുകള്‍ എത്തുന്നത് വലിയൊരു ഭീഷണിയാണ്്. പാസില്ലാതെ ജില്ലയിലേക്ക് പ്രവേശിക്കാന്‍ ആളുകളെ സഹായിക്കുന്നത് തടയണം . ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടാല്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും എന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.
കര്‍ണാടകയില്‍ നിന്നുള്ള ആളുകളുടെ അനിയന്ത്രിതമായ വരവ് ആശങ്കാജനകമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുരേഷ് പറഞ്ഞു.