ദുബായ്: കൊറോണ വ്യാപനത്തെ തുടർന്ന് യു.എ.ഇ യിൽ ഏർപ്പെടുത്തിയ ലോക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകി. കൊറോണ വ്യാപനത്തിനിടെ യുഎ ഇ പതിയെ സാധാരണ നിലയിലേക്ക് നീങ്ങുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി നീക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. വ്യാഴാഴ്ച മുതൽ കർഫ്യൂ, ലോക്ക് ഡൗൺ തുടങ്ങിയ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കും.
ഇതിന്റെ ഭാഗമായി ദുബായിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ബുധനാഴ്ച മുതൽ രാവിലെ 6 മുതൽ തൊട്ട് രാത്രി 11 വരെ പുറത്തിറങ്ങുന്നതിന് നിയന്ത്രണമില്ല. വ്യവസായങ്ങളും ജനജീവിതവും ഘട്ടം ഘട്ടമായി സാധാരണ രീതിയിലേക്ക് കൊണ്ടുവരാനാണ് എമിറേറ്റ് ലക്ഷ്യമിടുന്നത്.
ആഭ്യന്തര വിമാന സർവീസുകളും ഈ ഘട്ടത്തിൽ പുനരാരംഭിക്കും. നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് സര്ക്കാർ സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകൾക്ക് പ്രവർത്തിക്കാം. മക്ക ഒഴികെയുള്ള പള്ളികളിൽ നിസ്‌കാരം അനുവദിക്കും
സാമ്പത്തിക മേഖലയിൽ കൊറോണ വൈറസ് ഉണ്ടാക്കിയ പ്രത്യാഘാതം മറികടക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിർദ്ദേശങ്ങൾ. രാജ്യത്തെ പ്രവിശ്യകളില്‍ തമ്മിലുള്ള യാത്രാ വിലക്കും ഭാഗികമായി പിന്‍വലിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ആളുകള്‍ക്ക് പ്രവിശ്യകള്‍ക്കിടയിലും നഗരങ്ങള്‍ തമ്മിലും യാത്ര നടത്താം. രാവിലെ ആറിനും വൈകീട്ട് മൂന്നിനും ഇടയിലേ ഈ യാത്ര അനുവദിക്കൂ.
റീട്ടെയ്ൽ ഹോൾസെയ്ൽ സ്ഥാപനങ്ങൾക്ക് പതിവുപോലെ തുറന്നു പ്രവർത്തിക്കാം. ക്ലിനിക്കുകൾക്ക് പ്രവർത്തനാനുമതി നൽകി. അധിക സമയം എടുക്കാത്ത സർജറികളും ഇവിടെ നടത്താം. ജിം, ഫിറ്റ്നെസ് ക്ലബ്ബുകൾ എന്നിവയും തുറക്കാം സിനിമാ തീയ്യറ്ററുകൾക്കും ആളെകയറ്റാൻ അനുമതിയുണ്ട്. അതേസമയം സാമൂഹിക അകലം പാലിച്ചാകും ഇവിടങ്ങളിലെല്ലാം പൊതുജനത്തിന് പ്രവേശനം. മാസ്ക് നിർബന്ധമാണ്. കൂടാതെ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും, 12 വയസ്സിൽ കുറവുള്ള കുട്ടികളും പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്. എന്നാൽ ഇവർക്ക് മാളുകളിലും സിനിമാ തീയ്യറ്ററുകളിലും, സൂപ്പർ മാർക്കറ്റുകളിലൊന്നും പ്രവേശനമില്ല.
രണ്ടാം ഘട്ടം മെയ് 31 മുതലാണ് തുടങ്ങുന്നത്. അന്ന് രാവിലെ ആറു മുതല്‍ വൈകീട്ട് എട്ട് വരെ പ്രവിശ്യകള്‍ക്കിയില്‍ സഞ്ചരിക്കാം. എന്നാല്‍ മക്കയിലേക്കുള്ള യാത്രാ വിലക്കും ഉംറ നിര്‍ത്തി വെച്ചതും തുടരും. ജൂണ്‍ 21 മുതല്‍ രാജ്യം സാധാരണ നിലയിലേക്ക് എത്തും. അന്ന് മുതല്‍ മക്കയൊഴികെയുള്ള സ്ഥലങ്ങളില്‍ എല്ലാവര്‍ക്കും എല്ലായിടത്തേക്കും സഞ്ചരിക്കാം.